ചിറ്റൂർ (പാലക്കാട്): നല്ലേപ്പിള്ളി മാട്ടുമൊന്തയിൽ ലക്ഷ്വറി സ്ലീപ്പർ കോച്ച് ബസ് മറിഞ്ഞു 28 പേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ 3.10ന് മാട്ടുമൊന്ത വളവു റോഡിലായിരുന്നു അപകടം. റോഡരികിലുള്ള ചെളിക്കണ്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. മാട്ടുമൊന്ത എസ് വളവിലുള്ള മരത്തിലിടിച്ച് നിയന്ത്രണംവിട്ടാണ് ബംഗളൂരുവിൽനിന്നു കൊട്ടാരക്കരയിലേക്കു പോയിരുന്ന ലക്ഷ്വറി ബസ് മറിഞ്ഞത്. അപകടസമയത്തു യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ബസിനടിയിൽപ്പെട്ട നാലുപേരെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി പുറത്തെടുത്താണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ബസിന്റെ അകത്തു കുടുങ്ങിയവരെ ഗ്ലാസുകൾ പൊട്ടിച്ചാണ് പുറത്തെടുത്തത്. ബസിനകത്തുണ്ടായിരുന്ന ലഗേജുകൾ അപകടസ്ഥലത്തു ചിതറിക്കിടക്കുകയായിരുന്നു. വിലപ്പെട്ട വസ്തുക്കൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജൂബിൻ ജോർജ്(20)ആർപ്പൂക്കര, മഹേഷ്(26)കൊട്ടാരക്കര, സന്തോഷ്രാജ്(39)വേലുപ്പറമ്പ്, പ്രിയങ്ക(32)തിരുവല്ല, മനത്തോടത്ത് വിനോദ്(23)ഗുരുവായൂർ, ടിന്റുപാലക്കാട് കൊടുവായൂർ, മുഹമ്മദ്(21)മലപ്പുറം, ബിജു ആന്റണി(46)ചങ്ങനാശേരി, റിജു ചെങ്ങന്നൂർ, പൊന്നമ്മ(59)ആലപ്പുഴ എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിനടിയിൽപ്പെട്ട നാലുപേരെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി പുറത്തെടുത്താണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ബസിന്റെ അകത്തു കുടുങ്ങിയവരെ ഗ്ലാസുകൾ പൊട്ടിച്ചാണ് പുറത്തെടുത്തത്. ബസിനകത്തുണ്ടായിരുന്ന ലഗേജുകൾ അപകടസ്ഥലത്തു ചിതറിക്കിടക്കുകയായിരുന്നു. വിലപ്പെട്ട വസ്തുക്കൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജൂബിൻ ജോർജ്(20)ആർപ്പൂക്കര, മഹേഷ്(26)കൊട്ടാരക്കര, സന്തോഷ്രാജ്(39)വേലുപ്പറമ്പ്, പ്രിയങ്ക(32)തിരുവല്ല, മനത്തോടത്ത് വിനോദ്(23)ഗുരുവായൂർ, ടിന്റുപാലക്കാട് കൊടുവായൂർ, മുഹമ്മദ്(21)മലപ്പുറം, ബിജു ആന്റണി(46)ചങ്ങനാശേരി, റിജു ചെങ്ങന്നൂർ, പൊന്നമ്മ(59)ആലപ്പുഴ എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.