ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്കു അർബുദമുണ്ടെന്നു തെറ്റായ റിപ്പോർട്ട് നൽകിയെന്ന ആരോപണത്തെത്തുടർന്ന് സ്വകാര്യ ലബോറട്ടറിക്കെതിരേ പ്രതിഷേധം.
എഐവൈഎഫ് പ്രവർത്തകർ സമരവുമായെത്തി ലാബ് അടപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നായിരുന്നു സമരം ആരംഭിച്ചത്. ഒരു മണിക്കൂർ നടത്തിയ ഉപരോധസമരത്തെത്തുടർന്ന് സ്ഥലത്തെത്തിയ ഗാന്ധിനഗർ സിഐ കെ. ധനപാലൻ, എസ്ഐ വി. വിനോദ് കുമാർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ പരിശോധനയ്ക്കായി പുതിയ സാന്പിളുകൾ വാങ്ങാൻ പാടില്ലെന്നും പരിശോധന ഫലങ്ങൾ രോഗികൾക്കു വേണ്ടി തിരികെ നൽകാൻ ലാബ് തുറക്കണമെന്നും നിർദേശിച്ചതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ലാബിനു മുന്നിൽ നടന്ന ഉപരോധസമരം എഐ വൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോയ് കുര്യൻ ഉദ്ഘാടനംചെയ്തു. മണ്ഡലം നേതാക്കളായ എസ്.ഡി. ഷാജിമോൻ, കെ.കെ. രാജേഷ്, എം.ജെ. മഹേഷ്, രാജേഷ് ചെങ്ങളം, കെ.ആർ. രാജേഷ്, ഒ.എസ്. അനീഷ്, മനോജ് അയ്മനം, പി.ജി. സുഗതകുമാർ എന്നിവർ പ്രസംഗിച്ചു.
എഐവൈഎഫ് പ്രവർത്തകർ സമരവുമായെത്തി ലാബ് അടപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നായിരുന്നു സമരം ആരംഭിച്ചത്. ഒരു മണിക്കൂർ നടത്തിയ ഉപരോധസമരത്തെത്തുടർന്ന് സ്ഥലത്തെത്തിയ ഗാന്ധിനഗർ സിഐ കെ. ധനപാലൻ, എസ്ഐ വി. വിനോദ് കുമാർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ പരിശോധനയ്ക്കായി പുതിയ സാന്പിളുകൾ വാങ്ങാൻ പാടില്ലെന്നും പരിശോധന ഫലങ്ങൾ രോഗികൾക്കു വേണ്ടി തിരികെ നൽകാൻ ലാബ് തുറക്കണമെന്നും നിർദേശിച്ചതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ലാബിനു മുന്നിൽ നടന്ന ഉപരോധസമരം എഐ വൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോയ് കുര്യൻ ഉദ്ഘാടനംചെയ്തു. മണ്ഡലം നേതാക്കളായ എസ്.ഡി. ഷാജിമോൻ, കെ.കെ. രാജേഷ്, എം.ജെ. മഹേഷ്, രാജേഷ് ചെങ്ങളം, കെ.ആർ. രാജേഷ്, ഒ.എസ്. അനീഷ്, മനോജ് അയ്മനം, പി.ജി. സുഗതകുമാർ എന്നിവർ പ്രസംഗിച്ചു.