തിരുവനന്തപുരം: നിര്‍മാണത്തില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന് നിര്‍മാണം നിര്‍ത്തിവയ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ട മൂന്നു റോഡുകളിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെയും അസിസ്റ്റന്റ് എൻജിനിയറെയും ഓവര്‍സിയറെയും അന്വേഷണ വിധേയമായി സസ്പെൻഡ്ചെയ്യാന്‍ ഉത്തരവ് നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അറിയിച്ചു.
പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ലത, അസിസ്റ്റന്റ് എൻജിനിയര്‍ ഷാനു, ഓവര്‍സിയര്‍ മിനി എന്നിവരെയും ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം - കോടതി സമുച്ചയം റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയര്‍ വസന്തകുമാര്‍, ഓവര്‍സിയര്‍ സജീവ് എന്നിവരെയും ചെങ്ങമനാട് - അഞ്ചല്‍ സി.ആര്.എഫ് റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ പി.ആര്. നിഷ, അസിസ്റ്റന്റ് എൻജിനിയര്‍ ജസീന ബീവി, ഓവര്‍സിയര്‍ ഹക്കിം എന്നിവരെയുമാണ് സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്ലില്‍ മന്ത്രി ജി.സുധാകരന് നേരിട്ട് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനിടയിലാണ് കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിനു കീഴിലുള്ള പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിനെക്കുറിച്ചും എന്‍എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് - അഞ്ചല്‍ റോഡിനെക്കുറിച്ചും അറിയുന്നത്. പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം - കോടതി സമുച്ചയം റോഡിന്റെ പ്രവൃത്തിയും ഇതോടൊപ്പം തന്നെ അന്വേഷിക്കാന്‍ മന്ത്രി ചീഫ് എൻജിനിയറോടു നിര്‍ദേശിക്കുകയായിരുന്നു.
കരാർ കാലാവധിക്കുള്ളില്‍ റോഡിന്റെ ഓരോ ഘട്ടവും തീര്‍ക്കുന്നതിന് കോണ്ട്രാക്ടര് ശ്രദ്ധിച്ചിട്ടില്ല, കോണ്ട്രാക്ടറെക്കൊണ്ട് അതു ചെയ്യിക്കുന്നതിന് എൻജിനിയര്‍മാര്‍ക്കു കഴിഞ്ഞില്ല, വീഴ്ചവരുത്തുന്ന കോണ്ട്രാക്ടര്ക്കെതിരേഎൻജിനിയര്മാര് ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടില്ല, വീഴ്ചയുണ്ടാകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല, പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപം ക്ഷണിച്ചുവരുത്തി എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുടരന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്തത്. കോണ്ട്രാക്ടര്മാരുടെ പേരില്‍ പിഡബ്ള്യുഡി മാന്യുവല്‍ പ്രകാരം കടുത്ത പിഴ ശിക്ഷ അടക്കമുള്ള ശിക്ഷകള്‍ ചുമത്തണമെന്നും മന്ത്രി ജി.സുധാകരന് നിര്‍ദേശിച്ചു.
തീരുമാനങ്ങള്‍ നടപ്പിലാക്കി മൂന്നു റോഡുകളുടെയും നിര്‍മാണം പുനരാരംഭിക്കുന്നതിനു മന്ത്രി അനുവാദം നല്‍കിയിട്ടുണ്ട്. ഫോണ്‍ ഇന്‍ പരിപാടിയില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് ആരോപണം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നല്ല വിവരം അറിയുന്നത് എന്നുള്ളത് ഗൗരവകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം വീഴ്ചക്കാരായ എൻജിനിയര്‍മാര്‍ക്കും തന്നിഷ്ടക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു പാഠമാകാനാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും കോടതി വഴി നിര്‍മാണങ്ങള്‍ താമസിപ്പിക്കുകയും ചെയ്യുന്നത് ദേശദ്രോഹമാണെന്നും മന്ത്രി അറിയിച്ചു. ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകരെ സ്വാധീനിച്ച് അന്യായ വിധി നേടിയ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പിഡബ്ള്യുഡി മാന്യുവല്‍ പ്രകാരം നിര്‍മാണങ്ങള്‍ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
എക്സിക്യൂട്ടീവ് എൻജിനിയര്‍മാരും സൂപ്രണ്ടിംഗ് എൻജിനിയര്‍മാരും എല്ലാ പ്രവൃത്തി നടക്കുന്ന സ്ഥലവും പരിശോധിക്കണം. അതില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് മന്ത്രി ജി.സുധാകരന് വ്യക്തമാക്കി.
പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ലത, അസിസ്റ്റന്റ് എൻജിനിയര്‍ ഷാനു, ഓവര്‍സിയര്‍ മിനി എന്നിവരെയും ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം - കോടതി സമുച്ചയം റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയര്‍ വസന്തകുമാര്‍, ഓവര്‍സിയര്‍ സജീവ് എന്നിവരെയും ചെങ്ങമനാട് - അഞ്ചല്‍ സി.ആര്.എഫ് റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ പി.ആര്. നിഷ, അസിസ്റ്റന്റ് എൻജിനിയര്‍ ജസീന ബീവി, ഓവര്‍സിയര്‍ ഹക്കിം എന്നിവരെയുമാണ് സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്ലില്‍ മന്ത്രി ജി.സുധാകരന് നേരിട്ട് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനിടയിലാണ് കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിനു കീഴിലുള്ള പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിനെക്കുറിച്ചും എന്‍എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് - അഞ്ചല്‍ റോഡിനെക്കുറിച്ചും അറിയുന്നത്. പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം - കോടതി സമുച്ചയം റോഡിന്റെ പ്രവൃത്തിയും ഇതോടൊപ്പം തന്നെ അന്വേഷിക്കാന്‍ മന്ത്രി ചീഫ് എൻജിനിയറോടു നിര്‍ദേശിക്കുകയായിരുന്നു.
കരാർ കാലാവധിക്കുള്ളില്‍ റോഡിന്റെ ഓരോ ഘട്ടവും തീര്‍ക്കുന്നതിന് കോണ്ട്രാക്ടര് ശ്രദ്ധിച്ചിട്ടില്ല, കോണ്ട്രാക്ടറെക്കൊണ്ട് അതു ചെയ്യിക്കുന്നതിന് എൻജിനിയര്‍മാര്‍ക്കു കഴിഞ്ഞില്ല, വീഴ്ചവരുത്തുന്ന കോണ്ട്രാക്ടര്ക്കെതിരേഎൻജിനിയര്മാര് ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടില്ല, വീഴ്ചയുണ്ടാകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല, പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപം ക്ഷണിച്ചുവരുത്തി എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുടരന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്തത്. കോണ്ട്രാക്ടര്മാരുടെ പേരില്‍ പിഡബ്ള്യുഡി മാന്യുവല്‍ പ്രകാരം കടുത്ത പിഴ ശിക്ഷ അടക്കമുള്ള ശിക്ഷകള്‍ ചുമത്തണമെന്നും മന്ത്രി ജി.സുധാകരന് നിര്‍ദേശിച്ചു.
തീരുമാനങ്ങള്‍ നടപ്പിലാക്കി മൂന്നു റോഡുകളുടെയും നിര്‍മാണം പുനരാരംഭിക്കുന്നതിനു മന്ത്രി അനുവാദം നല്‍കിയിട്ടുണ്ട്. ഫോണ്‍ ഇന്‍ പരിപാടിയില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് ആരോപണം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നല്ല വിവരം അറിയുന്നത് എന്നുള്ളത് ഗൗരവകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം വീഴ്ചക്കാരായ എൻജിനിയര്‍മാര്‍ക്കും തന്നിഷ്ടക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു പാഠമാകാനാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും കോടതി വഴി നിര്‍മാണങ്ങള്‍ താമസിപ്പിക്കുകയും ചെയ്യുന്നത് ദേശദ്രോഹമാണെന്നും മന്ത്രി അറിയിച്ചു. ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകരെ സ്വാധീനിച്ച് അന്യായ വിധി നേടിയ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ പിഡബ്ള്യുഡി മാന്യുവല്‍ പ്രകാരം നിര്‍മാണങ്ങള്‍ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
എക്സിക്യൂട്ടീവ് എൻജിനിയര്‍മാരും സൂപ്രണ്ടിംഗ് എൻജിനിയര്‍മാരും എല്ലാ പ്രവൃത്തി നടക്കുന്ന സ്ഥലവും പരിശോധിക്കണം. അതില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് മന്ത്രി ജി.സുധാകരന് വ്യക്തമാക്കി.