+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചു

നെടുങ്കണ്ടം: ഉടുന്പൻചോലയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സംഘർ
സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചു
നെടുങ്കണ്ടം: ഉടുന്പൻചോലയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സംഘർഷത്തിൽ തലയ്ക്കു പരുക്കേറ്റ ഉടുന്പൻചോല വിശ്വനാഥൻകോളനിയിൽ സെൽവരാജാ(60) ണ് മരിച്ചത്. സംഭവത്തിൽ പൂക്കലാർ സ്വദേശി അരുൾഗാന്ധി(56)യെ ഉടുന്പൻചോല പോലീസ് കസ്റ്റഡിയിലെടുത്തു. അരുൾഗാന്ധിയുടെ മകനും കൃത്യത്തിൽ പങ്കുള്ളതായാണു പോലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്. കടം നൽകിയ പണത്തെച്ചൊല്ലി കഴിഞ്ഞ 23നാണ് ഇരുവരും തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന 23ന് ഉടുന്പൻചോല പൂക്കലാറിലെ ഒരു വീട്ടിലെത്തി മരണാനന്തരക്രിയ നടത്തിയ ശേഷം തിരികെ വരികയായിരുന്ന സെൽവരാജ് അരുൾഗാന്ധിയെ റോഡിൽ കണ്ടിരുന്നു. സെൽവരാജ് കടമായി നൽകിയ തുക തിരികെവേണമെന്ന് അരുൾഗാന്ധിയോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന അരുൾഗാന്ധി പണം ചോദിച്ചത് ഇഷ്ടപ്പെടാതെ സെൽവരാജുമായി റോഡിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ എത്തിയ അരുൾഗാന്ധിയുടെ മകനും സംഘർഷത്തിൽ ഇടപെട്ടു.

നാട്ടുകാരും പോലീസും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കല്ലുകൊണ്ട് ഇടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സെൽവരാജിനെ മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു. പരാതിയെ തുടർന്ന് ഉടുന്പൻചോല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ശനിയാഴ്ച രാത്രി സെൽവരാജ് മരിച്ചു. തലയ്ക്കേറ്റ ക്ഷതവും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.

ഉടുന്പൻചോലയ്ക്കു സമീപം പൂക്കലാറിൽ വാടക വീട്ടിൽ തനിച്ചു താമസിച്ചിരുന്ന അരുൾഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മധുര മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ മുത്തുലക്ഷ്മി. മക്കൾ: മുരുകേശ്വരി, മീന, മണികണ്ഠൻ.