+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോറട്ടോറിയം ഉത്തരവ് ധനകാര്യ സ്ഥാപനങ്ങൾ അട്ടിമറിക്കുന്നു: ഇൻഫാം

കോട്ടയം: പ്രളയ ദുരന്ത മേഖലയിലെ കാർഷിക വായ്പകൾക്ക് 2019 ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ചില ധനകാര്യ
മോറട്ടോറിയം ഉത്തരവ് ധനകാര്യ സ്ഥാപനങ്ങൾ അട്ടിമറിക്കുന്നു: ഇൻഫാം
കോട്ടയം: പ്രളയ ദുരന്ത മേഖലയിലെ കാർഷിക വായ്പകൾക്ക് 2019 ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് ചില ധനകാര്യ സ്ഥാപനങ്ങൾ അട്ടിമറിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ.

2018 ഒക്ടോബർ 12ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2019 മാർച്ച് അഞ്ചിനു ചേർന്ന മന്ത്രിസഭായോഗം 2019 ഡിസംബർ 31 വരെ മോറട്ടോറിയം നീട്ടുവാൻ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച് ഉത്തരവിറക്കാനായില്ല. 2019 മേയ് 27ന് പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ കർഷകർ എടുത്തിട്ടുള്ള വായ്പകൾക്കും മോറട്ടോറിയം ബാധകമാക്കി ഉത്തരവിറക്കി. എന്നാൽ, സർക്കാർ സംവിധാനങ്ങളെയും ഉത്തരവുകളെയും വെല്ലുവിളിച്ചും നിസാരവത്കരിച്ചും കർഷക ഭൂമി ജപ്തി ചെയ്യുന്ന നടപടിക്രമങ്ങളുമായി വിവിധ ദേശസാത്കൃത ബാങ്കുകൾ ദ്രോഹ നടപടികൾ തുടരുന്പോൾ അടിയന്തര സർക്കാർ ഇടപെടൽ വേണം.

ഇതിനോടകം ആത്മഹത്യ ചെയ്ത കർഷകരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണം. മോറട്ടോറിയം അട്ടിമറിച്ചു ബാങ്ക് അധികൃതരും സർക്കാർ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങൾക്ക് തടസവാദമുന്നയിച്ചു റവന്യു, കൃഷിവകുപ്പുകളും തുടരുന്ന അതിക്രൂരതയ്ക്ക് അറുതിവരുത്തുന്നില്ലെങ്കിൽ ഭാവിയിൽ കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഉണ്ടാകാമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.