തിരുവനന്തപുരം: മലയോര ഹൈവെയുടെ നിർമാണം 177 കിലോമീറ്റർ ഭാഗത്തു തുടങ്ങിക്കഴിഞ്ഞതായി വിലയിരുത്തൽ.13 ജില്ലകളിലും സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മലയോര- തീരദേശ ഹൈവെയുടെയും മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നിർമാണ പുരോഗതി യോഗം വിലയിരുത്തി. 2020-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശ ഹൈവേയുടെ 656 കിലോമീറ്റർ നിർമാണം അഞ്ച് ഭാഗങ്ങളിലായി തുടങ്ങിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നടപടികൾ പുരോഗമിക്കുന്നു.
വൈറ്റില ഫ്ളൈഓവറിന്റെ നിർമാണം 2019 ഡിസംബറിലും കുണ്ടന്നൂർ ഫ്ളൈഓവറിന്റെ നിർമാണം 2020 മാർച്ചിലും പൂർത്തിയാകും. ആലപ്പുഴ ബൈപ്പാസിന്റെ നിർമാണം മിക്കവാറും പൂർത്തിയായിട്ടുണ്ട്. മാഹി-തലശേരി ബൈപ്പാസിന്റെ നിർമാണം 24 ശതമാനം പൂർത്തിയായി. 2020ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. ഏബ്രഹാം, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവരും വിവിധ ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
വൈറ്റില ഫ്ളൈഓവറിന്റെ നിർമാണം 2019 ഡിസംബറിലും കുണ്ടന്നൂർ ഫ്ളൈഓവറിന്റെ നിർമാണം 2020 മാർച്ചിലും പൂർത്തിയാകും. ആലപ്പുഴ ബൈപ്പാസിന്റെ നിർമാണം മിക്കവാറും പൂർത്തിയായിട്ടുണ്ട്. മാഹി-തലശേരി ബൈപ്പാസിന്റെ നിർമാണം 24 ശതമാനം പൂർത്തിയായി. 2020ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. ഏബ്രഹാം, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവരും വിവിധ ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.