തിരുവനന്തപുരം: എൽഡിഎഫിനു പരന്പരാഗതമായി ലഭിച്ചിരുന്ന ഹിന്ദു വോട്ടിൽ ഒരു ഭാഗം ശബരിമല നടപടിയോടെ നഷ്ടമായതു ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളിൽ ഒന്നാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസത്തിന് എതിരാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവർ മാറി വോട്ട് ചെയ്തതും പരാജയ കാരണമായേക്കാമെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാലും ഇല്ലെങ്കിലും സുപ്രീംകോടതി വിധിയിൽ സർക്കാർ ഇനിയും ഉറച്ചുനിൽക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് ഏതു സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാം. ഇക്കാര്യത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി തുടർന്നും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു വിശ്വാസതലത്തിലും വൈകാരികതലത്തിലും ജനങ്ങളും വീണ്ടും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി തുടരും. ഭരണഘടനാ ബാധ്യതയാണു സർക്കാർ നടപ്പാക്കിയത്.
നവോത്ഥാനവും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നു വിചാരിച്ചാണു ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് നവോത്ഥാനം വേണ്ടെന്നു വച്ചത്. വിശ്വാസ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോണ്ഗ്രസിനു കഴിഞ്ഞു. 38 ശതമാനം ജനങ്ങളെ അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികാരപരമായ വിഷയങ്ങൾക്ക് അനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്നാണു ചില പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ആലത്തൂരിലെ യുഡിഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെയും കൊല്ലത്തെ എൻ.കെ. പ്രേമചന്ദ്രനെയും അധിക്ഷേപിച്ചതു വോട്ടെടുപ്പിൽ പ്രതിഫലിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താനല്ല അങ്ങനെയൊക്കെ ചെയ്തതെന്നും അതിനു താൻ മറുപടി പറയേണ്ടതില്ലെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
പരാജയകാരണം പാർട്ടി പഠിക്കും. താഴേത്തട്ടിലെ പാർട്ടി ഘടകങ്ങളുടെ റിപ്പോർട്ട് വരേണ്ടതുണ്ട്. പാർട്ടി കുടുംബങ്ങളുടെ വോട്ട് നഷ്ടമായത് അടക്കമുള്ള കാര്യങ്ങൾ ഇതിനു ശേഷമേ വ്യക്തമാകൂ. പത്തനംതിട്ടയിൽ വോട്ട് കുറഞ്ഞതിൽ ചില കമ്യൂണൽ ഘടകങ്ങളും കാരണമായി. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് വോട്ട് പിടിച്ചതിനു യുഡിഎഫ് മറുപടി പറയണം.
ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കായി എൽഡിഎഫ് തയാറെടുക്കുകയാണ്. കേരള കോണ്ഗ്രസ്-എം നേതാവ് കെ.എം. മാണി മത്സരിച്ച പാലായിൽ പോലും 5,000 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. ഈ സീറ്റ് അടക്കം പിടിച്ചെടുക്കുന്നതു ബാലികേറാമലയാണെന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഷർട്ട് മാറുന്നതു പോലെ മുഖ്യമന്ത്രിക്കു ശൈലി മാറ്റാനാകില്ലെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാലും ഇല്ലെങ്കിലും സുപ്രീംകോടതി വിധിയിൽ സർക്കാർ ഇനിയും ഉറച്ചുനിൽക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് ഏതു സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാം. ഇക്കാര്യത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി തുടർന്നും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു വിശ്വാസതലത്തിലും വൈകാരികതലത്തിലും ജനങ്ങളും വീണ്ടും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി തുടരും. ഭരണഘടനാ ബാധ്യതയാണു സർക്കാർ നടപ്പാക്കിയത്.
നവോത്ഥാനവും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നു വിചാരിച്ചാണു ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് നവോത്ഥാനം വേണ്ടെന്നു വച്ചത്. വിശ്വാസ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോണ്ഗ്രസിനു കഴിഞ്ഞു. 38 ശതമാനം ജനങ്ങളെ അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികാരപരമായ വിഷയങ്ങൾക്ക് അനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്നാണു ചില പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ആലത്തൂരിലെ യുഡിഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെയും കൊല്ലത്തെ എൻ.കെ. പ്രേമചന്ദ്രനെയും അധിക്ഷേപിച്ചതു വോട്ടെടുപ്പിൽ പ്രതിഫലിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താനല്ല അങ്ങനെയൊക്കെ ചെയ്തതെന്നും അതിനു താൻ മറുപടി പറയേണ്ടതില്ലെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
പരാജയകാരണം പാർട്ടി പഠിക്കും. താഴേത്തട്ടിലെ പാർട്ടി ഘടകങ്ങളുടെ റിപ്പോർട്ട് വരേണ്ടതുണ്ട്. പാർട്ടി കുടുംബങ്ങളുടെ വോട്ട് നഷ്ടമായത് അടക്കമുള്ള കാര്യങ്ങൾ ഇതിനു ശേഷമേ വ്യക്തമാകൂ. പത്തനംതിട്ടയിൽ വോട്ട് കുറഞ്ഞതിൽ ചില കമ്യൂണൽ ഘടകങ്ങളും കാരണമായി. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് വോട്ട് പിടിച്ചതിനു യുഡിഎഫ് മറുപടി പറയണം.
ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കായി എൽഡിഎഫ് തയാറെടുക്കുകയാണ്. കേരള കോണ്ഗ്രസ്-എം നേതാവ് കെ.എം. മാണി മത്സരിച്ച പാലായിൽ പോലും 5,000 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത്. ഈ സീറ്റ് അടക്കം പിടിച്ചെടുക്കുന്നതു ബാലികേറാമലയാണെന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഷർട്ട് മാറുന്നതു പോലെ മുഖ്യമന്ത്രിക്കു ശൈലി മാറ്റാനാകില്ലെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.