തിരുവനന്തപുരം: സ്വംയഭരണ കോളജുകളിൽ പ്രിൻസിപ്പലിനെ കൂടാതെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പരാതിപരിഹാര സെൽ രൂപീകരിക്കുമെന്നു മന്ത്രി ജലീൽ.
എല്ലാ സ്വയംഭരണ കോളജുകളിലും കണ്ട്രോളർ ഓഫ് എക്സാമിനേഷൻ തസ്തിക സൃഷ്ടിക്കും. നിയമഭേദഗതിയിലൂടെ ഗുണപരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിലബസ് പരിഷ്കരണത്തിനായുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി മൂന്നു മാസമാക്കി ഉയർത്തണമെന്നായിരുന്നു സമിതിയുടെ ശിപാർശ.
എന്നാൽ, സർവകലാശാലകളിലുണ്ടാകുന്ന കാലതാമസം പരിഗണിച്ചാണ് സമയപരിധി ആറു മാസമാക്കാൻ തീരുമാനിച്ചത്. ഗവേണിംഗ് കൗണ്‍സിലിൽ വാർഡ് കൗണ്‍സിലറെ ഉൾപ്പെടുത്തുന്നതിനോടു പലരും യോജിച്ചില്ല. എന്നാൽ, അക്കാദമിക് രംഗത്ത് പ്രഗത്ഭരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തി അക്കാദമിക് നിലവാരം ഉയർത്താൻ തീരുമാനിച്ചു.
എല്ലാ സ്വയംഭരണ കോളജുകളിലും കണ്ട്രോളർ ഓഫ് എക്സാമിനേഷൻ തസ്തിക സൃഷ്ടിക്കും. നിയമഭേദഗതിയിലൂടെ ഗുണപരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിലബസ് പരിഷ്കരണത്തിനായുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി മൂന്നു മാസമാക്കി ഉയർത്തണമെന്നായിരുന്നു സമിതിയുടെ ശിപാർശ.
എന്നാൽ, സർവകലാശാലകളിലുണ്ടാകുന്ന കാലതാമസം പരിഗണിച്ചാണ് സമയപരിധി ആറു മാസമാക്കാൻ തീരുമാനിച്ചത്. ഗവേണിംഗ് കൗണ്‍സിലിൽ വാർഡ് കൗണ്‍സിലറെ ഉൾപ്പെടുത്തുന്നതിനോടു പലരും യോജിച്ചില്ല. എന്നാൽ, അക്കാദമിക് രംഗത്ത് പ്രഗത്ഭരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തി അക്കാദമിക് നിലവാരം ഉയർത്താൻ തീരുമാനിച്ചു.