തൊടുപുഴ : കേരള കോണ്ഗ്രസ് -എം ചെയർമാന്റെ താത്കാലിക ചുമതല തനിക്ക് ആയിരിക്കുമെന്നു കാണിച്ചു പി.ജെ. ജോസഫ് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തു നൽകി. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച കത്തു നൽകിയത്. ചെയർമാനെ തെരഞ്ഞെടുത്തു എന്ന പേരിൽ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകിയെന്നു റോഷി അഗസ്റ്റിൻ എംഎൽഎ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
നിലവിലുള്ള സാഹചര്യം ഇലക്ഷൻ കമ്മീഷനെ അറിയിക്കാനാണു കത്ത് നൽകിയതെന്നു പി.ജെ. ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് യഥാസമയം നടത്തുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
ഇല്ലാത്ത കത്തിനെപ്പറ്റി റോഷി അഗസ്റ്റിൻ ആരോപണമുന്നയിച്ചതു പാർട്ടി പ്രവർത്തകരിൽ ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാൾ ഇലക്ഷൻ കമ്മീഷനു പരാതി നൽകിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച കത്ത് നൽകേണ്ടി വന്നതെന്നും ജോസഫ് പറഞ്ഞു.
ഇതിനിടെ, പാർട്ടിയിൽ ഭിന്നതകൾ ഒന്നുമില്ലെന്നു റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണു പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടതെന്നും റോഷി പറഞ്ഞു.
നിലവിലുള്ള സാഹചര്യം ഇലക്ഷൻ കമ്മീഷനെ അറിയിക്കാനാണു കത്ത് നൽകിയതെന്നു പി.ജെ. ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് യഥാസമയം നടത്തുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
ഇല്ലാത്ത കത്തിനെപ്പറ്റി റോഷി അഗസ്റ്റിൻ ആരോപണമുന്നയിച്ചതു പാർട്ടി പ്രവർത്തകരിൽ ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാൾ ഇലക്ഷൻ കമ്മീഷനു പരാതി നൽകിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച കത്ത് നൽകേണ്ടി വന്നതെന്നും ജോസഫ് പറഞ്ഞു.
ഇതിനിടെ, പാർട്ടിയിൽ ഭിന്നതകൾ ഒന്നുമില്ലെന്നു റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണു പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടതെന്നും റോഷി പറഞ്ഞു.