ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. ജോസഫ് വാണിയപ്പുരയ്ക്കലും, പ്രോക്യുറേറ്ററായി ഫാ. ചെറിയാൻ കാരിക്കൊന്പിലും ചുമതലയേറ്റു. റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. ഫിലിപ്പ് തയ്യിൽ എന്നിവർക്കു പകരമാണ് പുതിയ നിയമനം. അതിരൂപതയിലെ ഇടവകകളുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറാളായിട്ടാണ് ഫാ. വാണിയപ്പുരയ്ക്കലിന്റെ നിയമനം.
എടത്വാ സെന്റ് ജോർജ് ഫൊറോനാ ഇടവകാംഗമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കുറിച്ചി, ആലുവാ സെമിനാരികളിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി 1987 ൽ പൗരോഹിത്യം സ്വീകരിച്ചു. ചന്പക്കുളം ബസലിക്കാപ്പള്ളിയിലും ആലപ്പുഴ മാർസ്ലീവാ ഫൊറോനാപ്പള്ളിയിലും വികാരിയായിരുന്നു. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗമായ ഫാ. ചെറിയാൻ കാരിക്കൊന്പിൽ കുറിച്ചി, തിരുവനന്തപുരം, ആലുവാ സെമിനാരികളിൽ നിന്നു വൈദിക പരിശീലനം പൂർത്തിയാക്കി 2003 ൽ പൗരോഹിത്യം സ്വീകരിച്ചു.
എടത്വാ സെന്റ് ജോർജ് ഫൊറോനാ ഇടവകാംഗമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കുറിച്ചി, ആലുവാ സെമിനാരികളിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി 1987 ൽ പൗരോഹിത്യം സ്വീകരിച്ചു. ചന്പക്കുളം ബസലിക്കാപ്പള്ളിയിലും ആലപ്പുഴ മാർസ്ലീവാ ഫൊറോനാപ്പള്ളിയിലും വികാരിയായിരുന്നു. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗമായ ഫാ. ചെറിയാൻ കാരിക്കൊന്പിൽ കുറിച്ചി, തിരുവനന്തപുരം, ആലുവാ സെമിനാരികളിൽ നിന്നു വൈദിക പരിശീലനം പൂർത്തിയാക്കി 2003 ൽ പൗരോഹിത്യം സ്വീകരിച്ചു.