തിരുവനന്തപുരം: പ്ലസ് വണ് രണ്ടാം ഘട്ട അലോട്ട്മെന്റിലൂടെ സംസ്ഥാനത്ത് ആകെയുള്ള സീറ്റുകളിൽ 99.83 ശതമാനത്തിലും അലോട്ട്മെന്റ് നടത്തി. സംസ്ഥാനത്ത് ആകെയുള്ള മെരിറ്റ് സീറ്റായ 2,42,180 -ൽ 2,41,767 സീറ്റുകളിൽ പ്രവേശനം നടത്തിയപ്പോൾ മെരിറ്റിൽ ഇനി ബാക്കിയുള്ളത് 413 സീറ്റുകൾ.
രണ്ടാം ഘട്ട അലോട്ട്മെന്റിൽ 60,472 പേർക്ക് പുതിയ അലോട്ട്മെന്റ് ലഭിച്ചപ്പോൾ 48,060 വിദ്യാർഥികൾക്ക് ഹയർ ഓപ്ഷനുള്ള അവസരം ലഭിച്ചു. ഒൻപത് ജില്ലകളിൽ മുഴുവൻ മെരിറ്റ് സീറ്റിലേയ്ക്കും അലോട്ട്മെന്റ് നടത്തി. 213 മെരിറ്റ് സീറ്റിലേയ്ക്ക് അലോട്ട്മെന്റ് നടത്താനുള്ള ഇടുക്കിയിലാണ് കൂടുതൽ സീറ്റുകൾ ഇനി ബാക്കിയുള്ളത്. പിന്നാലെയുള്ളത് 164 മെരിറ്റ് സീറ്റുകൾ ബാക്കിയുള്ള പത്തനംതിട്ടയാണ്. കാസർഗോഡ്-29, ആലപ്പുഴ-അഞ്ച്, കോട്ടയം-ഒന്ന് എന്നിങ്ങനെയാണ് മെരിറ്റ് സീറ്റിൽ ഇനി പ്രവേശനം ബാക്കിയുള്ളത്.
സംവരണ സീറ്റുകളിലും ഒന്നാംഘട്ട അലോട്ട്മെന്റിൽ തന്നെ പ്രവേശനം ഏകദേശം പൂർത്തിയായി. എസ്സി വിഭാഗത്തിൽ ആകെയുള്ള 33,342 സീറ്റിൽ 33,337 സീറ്റിലും അലോട്ടമെന്റ് ആയി. അഞ്ചു സീറ്റിൽ മാത്രമാണ് ഇനി പ്രവേശനമുള്ളത്. എസ്ടി വിഭാഗത്തിൽ ആകെയുള്ള 3,689 സീറ്റിൽ 3,684 സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചു. ഈ വിഭാഗത്തിലും ബാക്കിയുള്ളത് അഞ്ചു സീറ്റു മാത്രം.
ഭിന്നശേഷി വിഭാഗത്തിൽ ആകെയുള്ള 3,506 സീറ്റിൽ പൂർണമായും അലോട്ട്മെന്റ് നടത്തി.
ബ്ലൈൻഡ് വിഭാഗത്തിൽ 214 സീറ്റുള്ളതിൽ 214 ലിലും അലോട്ട്മെന്റ് നടത്തി. ഭാഷാന്യൂനപക്ഷവിഭാഗങ്ങൾക്കായുള്ള 221 സീറ്റുകളിൽ പൂർണമായും അലോട്ട്മെന്റ് നടത്തി. ഒഇസി വിഭാഗത്തിൽ ആകെയുള്ള 6,835 സീറ്റിൽ മൂന്നെണ്ണത്തിൽ ഒഴികെ അലോട്ട്മെന്റായി. മുഖ്യഘട്ട അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കി നല്കണം.
തോമസ് വർഗീസ്
രണ്ടാം ഘട്ട അലോട്ട്മെന്റിൽ 60,472 പേർക്ക് പുതിയ അലോട്ട്മെന്റ് ലഭിച്ചപ്പോൾ 48,060 വിദ്യാർഥികൾക്ക് ഹയർ ഓപ്ഷനുള്ള അവസരം ലഭിച്ചു. ഒൻപത് ജില്ലകളിൽ മുഴുവൻ മെരിറ്റ് സീറ്റിലേയ്ക്കും അലോട്ട്മെന്റ് നടത്തി. 213 മെരിറ്റ് സീറ്റിലേയ്ക്ക് അലോട്ട്മെന്റ് നടത്താനുള്ള ഇടുക്കിയിലാണ് കൂടുതൽ സീറ്റുകൾ ഇനി ബാക്കിയുള്ളത്. പിന്നാലെയുള്ളത് 164 മെരിറ്റ് സീറ്റുകൾ ബാക്കിയുള്ള പത്തനംതിട്ടയാണ്. കാസർഗോഡ്-29, ആലപ്പുഴ-അഞ്ച്, കോട്ടയം-ഒന്ന് എന്നിങ്ങനെയാണ് മെരിറ്റ് സീറ്റിൽ ഇനി പ്രവേശനം ബാക്കിയുള്ളത്.
സംവരണ സീറ്റുകളിലും ഒന്നാംഘട്ട അലോട്ട്മെന്റിൽ തന്നെ പ്രവേശനം ഏകദേശം പൂർത്തിയായി. എസ്സി വിഭാഗത്തിൽ ആകെയുള്ള 33,342 സീറ്റിൽ 33,337 സീറ്റിലും അലോട്ടമെന്റ് ആയി. അഞ്ചു സീറ്റിൽ മാത്രമാണ് ഇനി പ്രവേശനമുള്ളത്. എസ്ടി വിഭാഗത്തിൽ ആകെയുള്ള 3,689 സീറ്റിൽ 3,684 സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചു. ഈ വിഭാഗത്തിലും ബാക്കിയുള്ളത് അഞ്ചു സീറ്റു മാത്രം.
ഭിന്നശേഷി വിഭാഗത്തിൽ ആകെയുള്ള 3,506 സീറ്റിൽ പൂർണമായും അലോട്ട്മെന്റ് നടത്തി.
ബ്ലൈൻഡ് വിഭാഗത്തിൽ 214 സീറ്റുള്ളതിൽ 214 ലിലും അലോട്ട്മെന്റ് നടത്തി. ഭാഷാന്യൂനപക്ഷവിഭാഗങ്ങൾക്കായുള്ള 221 സീറ്റുകളിൽ പൂർണമായും അലോട്ട്മെന്റ് നടത്തി. ഒഇസി വിഭാഗത്തിൽ ആകെയുള്ള 6,835 സീറ്റിൽ മൂന്നെണ്ണത്തിൽ ഒഴികെ അലോട്ട്മെന്റായി. മുഖ്യഘട്ട അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കി നല്കണം.
തോമസ് വർഗീസ്