കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ബാങ്ക് രേഖ ചമച്ചുവെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാനപ്രകാരമാകയാല് സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നതു സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നു സീറോ മലബാർ സഭാ മീഡിയ കമ്മീഷന്.
കേസില്‍ തങ്ങള്‍ക്കെതിരേയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യം കേള്‍ക്കുന്നതിനിടയില്‍ ജഡ്ജി വ്യാജരേഖ കേസ് ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത ആരായുകയും മധ്യസ്ഥനായി ജസ്റ്റീസ് കുര്യന് ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.
വ്യാജരേഖ കേസ് സിനഡിനുവേണ്ടി ഫയല്‍ ചെയ്ത ഫാ. ജോബി മാപ്രകാവിലിന്റെ അഭിഭാഷകന്, ഇക്കാര്യം കക്ഷികളുമായി ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും കര്‍ദിനാളിനെതിരേ തത്പരകക്ഷികള്‍ കൊടുത്തിരിക്കുന്ന മറ്റു കേസുകള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചു. കോടതിയില്‍ നടന്ന ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിനു തീരുമാനമായി എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ലെന്നും മീഡിയ കമ്മീഷനുവേണ്ടി സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ അറിയിച്ചു.
കേസില്‍ തങ്ങള്‍ക്കെതിരേയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാട്ടും നല്കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യം കേള്‍ക്കുന്നതിനിടയില്‍ ജഡ്ജി വ്യാജരേഖ കേസ് ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത ആരായുകയും മധ്യസ്ഥനായി ജസ്റ്റീസ് കുര്യന് ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.
വ്യാജരേഖ കേസ് സിനഡിനുവേണ്ടി ഫയല്‍ ചെയ്ത ഫാ. ജോബി മാപ്രകാവിലിന്റെ അഭിഭാഷകന്, ഇക്കാര്യം കക്ഷികളുമായി ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും കര്‍ദിനാളിനെതിരേ തത്പരകക്ഷികള്‍ കൊടുത്തിരിക്കുന്ന മറ്റു കേസുകള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചു. കോടതിയില്‍ നടന്ന ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിനു തീരുമാനമായി എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ലെന്നും മീഡിയ കമ്മീഷനുവേണ്ടി സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ അറിയിച്ചു.