തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിൽ പരീക്ഷ എഴുതി എൻജിനിയറിംഗ് എൻട്രൻസിന് യോഗ്യത നേടിയ 25 വിദ്യാർഥികളെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി കെ.ടി ജലീൽ നിയമസഭയെ അറിയിച്ചു. എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ എഴുതിയത് 70660, 51665 പേർ യോഗ്യത നേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിൽ പരീക്ഷ എഴുതിയത് 110 കുട്ടികളാണ്. ഈ 110 കുട്ടികളിൽ 25 പേർ മാത്രമാണ് എൻട്രൻസിനു യോഗ്യ നേടിയത്. ഇവരുടെ മാർക്ക് കോണ്‍ഫിഡൻഷ്യൽ ആയി നൽകാൻ കത്തെഴുതിയിട്ടുണ്ട്. ഉടൻ അതു കിട്ടുമെന്നാണ് കരുതുന്നത്.
റാങ്ക് ലിസ്റ്റിൽ അവരെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യ അലോട്ട്മെന്റിനു മുൻപ് അവരെ ഉൾപ്പെടുത്തി അവർക്കു യോഗ്യതയുണ്ടെങ്കിൽ പ്രവേശനം നൽകാനാണ് ശ്രമിക്കുന്നത്. ഏഴാം തീയതി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പിന്നീട് അവരെക്കൂടി ഉൾപ്പെടുത്തിയാകും അലോട്ട്മെന്റ് നൽകുകയെന്നും നിയമസഭയിൽ പി.ടി തോമസിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
റാങ്ക് ലിസ്റ്റിൽ അവരെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യ അലോട്ട്മെന്റിനു മുൻപ് അവരെ ഉൾപ്പെടുത്തി അവർക്കു യോഗ്യതയുണ്ടെങ്കിൽ പ്രവേശനം നൽകാനാണ് ശ്രമിക്കുന്നത്. ഏഴാം തീയതി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പിന്നീട് അവരെക്കൂടി ഉൾപ്പെടുത്തിയാകും അലോട്ട്മെന്റ് നൽകുകയെന്നും നിയമസഭയിൽ പി.ടി തോമസിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.