തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ-2018 പ്രഖ്യാപിച്ചു. "ദേഹാന്തരം' സീരിയൽ സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിഫിലിം സംവിധായകൻ. അമൃത ടിവിയിൽ ശിവമോഹൻ തമ്പി സംവിധാനം ചെയ്ത "ക്ഷണപ്രഭാചഞ്ചലം' മികച്ച ടെലി സീരിയൽ. ബിൻസാദിന്റെ "കാലൻ പോക്കര് ഒരു ബയോപിക്'ആണ് 20 മിനിറ്റിൽ താഴെയുള്ള മികച്ച ടെലിഫിലിം. 20 മിനിറ്റിൽ കൂടിയ ടെലിഫിലിം വിഭാഗത്തിൽ ദേഹാന്തരത്തിനാണ് പുരസ്കാരം. ദേഹാന്തരത്തിലെ അഭിനയത്തിന് രാഘവൻ മികച്ച നടനായി.
സുജിത്ത് സുന്ദരേശൻ- മികച്ച ന്യൂസ് ക്യാമറാമാൻ. ഡെൻസിൽ ആന്റണി- മികച്ച വാർത്താവതാരകൻ. വി. മായ - മികച്ച ആങ്കർ. ഗിരീഷ് പുലിയൂർ, ഷീല രാജ് എന്നിവർ മികച്ച കമന്റേറ്റർ. ജോണ്‍ ബ്രിട്ടാസ് ആണ് മികച്ച ഇന്റർവ്യൂവർ. കെ. അരുണ്‍കുമാർ മികച്ച ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് എന്നിവരും അവാർഡിന് അർഹരായി. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പ്രഫ. അലിയാർ, ഷാഹീൻ സിദ്ദിഖ് എന്നിവർ മികച്ച രണ്ടാമത്തെ നടന്മാർ. സീന ആന്റണി മികച്ച നടി. വത്സല മേനോൻ രണ്ടാമത്തെ നടി. സ്വസ്തിക ബി. മനോജാണ് മികച്ച ബാലതാരം. ബിജിബാലിനു മികച്ച സംഗീത സംവിധാനത്തിനും പി.വി.ഷൈജലിനു മികച്ച ചിത്രസംയോജനത്തിനും പ്രിജിത്തിനു മികച്ച ഛായാഗ്രഹണത്തിനുമുള്ള അവാർഡുകൾ ലഭിച്ചു.
സുജിത്ത് സുന്ദരേശൻ- മികച്ച ന്യൂസ് ക്യാമറാമാൻ. ഡെൻസിൽ ആന്റണി- മികച്ച വാർത്താവതാരകൻ. വി. മായ - മികച്ച ആങ്കർ. ഗിരീഷ് പുലിയൂർ, ഷീല രാജ് എന്നിവർ മികച്ച കമന്റേറ്റർ. ജോണ്‍ ബ്രിട്ടാസ് ആണ് മികച്ച ഇന്റർവ്യൂവർ. കെ. അരുണ്‍കുമാർ മികച്ച ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് എന്നിവരും അവാർഡിന് അർഹരായി. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പ്രഫ. അലിയാർ, ഷാഹീൻ സിദ്ദിഖ് എന്നിവർ മികച്ച രണ്ടാമത്തെ നടന്മാർ. സീന ആന്റണി മികച്ച നടി. വത്സല മേനോൻ രണ്ടാമത്തെ നടി. സ്വസ്തിക ബി. മനോജാണ് മികച്ച ബാലതാരം. ബിജിബാലിനു മികച്ച സംഗീത സംവിധാനത്തിനും പി.വി.ഷൈജലിനു മികച്ച ചിത്രസംയോജനത്തിനും പ്രിജിത്തിനു മികച്ച ഛായാഗ്രഹണത്തിനുമുള്ള അവാർഡുകൾ ലഭിച്ചു.