തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന വിമാനക്കന്പനികളുടെ നിലപാടിനെതിരേ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കടുത്ത ചൂഷണമാണ് ഗൾഫ് മേഖലയിലെ വിമാന കന്പനികൾ നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കേന്ദ്ര സർക്കാരിനെയും എയർ ഇന്ത്യയെയും പല ഘട്ടത്തിലും സമീപിച്ചിട്ടുണ്ട്. വ്യോമയാന സെക്രട്ടറിയുടെയും വിമാന കന്പനികളുടേയും യോഗം വിളിച്ചുചേർത്തും പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ഒരു പരിഹാരവുമുണ്ടായില്ല.
സീറ്റ് വർധിപ്പിച്ചു പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും യാത്രാ നിരക്കിൽ കുറവു വന്നില്ല. മലയാളികളെ കൊള്ള ചെയ്യുന്ന ഈ നടപടിക്കു യാതൊരു ന്യായീകരണവുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കടുത്ത ചൂഷണമാണ് ഗൾഫ് മേഖലയിലെ വിമാന കന്പനികൾ നടത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കേന്ദ്ര സർക്കാരിനെയും എയർ ഇന്ത്യയെയും പല ഘട്ടത്തിലും സമീപിച്ചിട്ടുണ്ട്. വ്യോമയാന സെക്രട്ടറിയുടെയും വിമാന കന്പനികളുടേയും യോഗം വിളിച്ചുചേർത്തും പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ഒരു പരിഹാരവുമുണ്ടായില്ല.
സീറ്റ് വർധിപ്പിച്ചു പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും യാത്രാ നിരക്കിൽ കുറവു വന്നില്ല. മലയാളികളെ കൊള്ള ചെയ്യുന്ന ഈ നടപടിക്കു യാതൊരു ന്യായീകരണവുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.