തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പിലാക്കിയ ചികിത്സാ പദ്ധതികളൊന്നും സർക്കാർ നിർത്തലാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
കേരളത്തിനുകൂടി അനുയോജ്യമായ മാതൃകയിൽ ആയുഷ്മാൻ ഭാരത് പദ്ധതി പുഃനക്രമീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ശേഷമാണ് പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചത്.
കേരളത്തിൽ വിവിധ സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികൾ മുഖേന 40 ലക്ഷത്തിലേറെ കുടുംബങ്ങൾക്കു ചികിത്സാ സഹായം ലഭിക്കുന്നുണ്ട്.
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപങ്ങളില്ല.
ആക്ഷേപമുയരുന്ന കന്പനികളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
കേരളത്തിനുകൂടി അനുയോജ്യമായ മാതൃകയിൽ ആയുഷ്മാൻ ഭാരത് പദ്ധതി പുഃനക്രമീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ശേഷമാണ് പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചത്.
കേരളത്തിൽ വിവിധ സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികൾ മുഖേന 40 ലക്ഷത്തിലേറെ കുടുംബങ്ങൾക്കു ചികിത്സാ സഹായം ലഭിക്കുന്നുണ്ട്.
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപങ്ങളില്ല.
ആക്ഷേപമുയരുന്ന കന്പനികളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.