തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ വിയോഗം കേരള സമൂഹത്തിനും നിയമസഭയ്ക്കും അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.എം. മാണിക്ക് ആദരാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്ക് ആദരാഞ്ജലി അർപ്പിച്ചശേഷം മറ്റു നടപടികളിലേക്കൊന്നും കടക്കാതെ നിയമസഭ ഇന്നലെ പിരിഞ്ഞു.എല്ലാ വിഭാഗങ്ങളുടെയും സ്നേഹാദരവ് ആർജിക്കാൻ കെ.എം. മാണിക്കു കഴിഞ്ഞതായി മുഖ്യമന്ത്രി അനുസ്മരിച്ചു.
കർഷക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിലും അതു നിയമസഭയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. ഭരണപക്ഷത്തായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.
ലോക പാർലമെന്റ് ചരിത്രത്തിൽ തന്നെ സ്ഥാനം നേടുന്ന അത്യപൂർവ സാമാജികരുടെ നിരയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും സ്ഥാനം-മുഖ്യമ ന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തെ തന്റെ വഴികളിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു കെ.എം. മാണിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ അദ്ദേഹത്തിനു പാഠശാലയായിരുന്നു. പ്രതിസന്ധികളെ അനിതരസാധാരണമായ മെയ്വഴക്കത്തോടെ നേരിട്ടിരുന്ന അദ്ദേഹത്തിന്റെ കഴിവ് പുതിയ തലമുറയ്ക്ക് അത്ഭുതത്തോടെയേ നോക്കിക്കാണാൻ കഴിയൂ. യുവാക്കളെ ഏറ്റവും കുടുതൽ പ്രോത്സാഹിപ്പിച്ച നേതാവായിരുന്നു-അദ്ദേഹം പറഞ്ഞു.
മാണിക്ക് ആദരാഞ്ജലി അർപ്പിച്ചശേഷം മറ്റു നടപടികളിലേക്കൊന്നും കടക്കാതെ നിയമസഭ ഇന്നലെ പിരിഞ്ഞു.എല്ലാ വിഭാഗങ്ങളുടെയും സ്നേഹാദരവ് ആർജിക്കാൻ കെ.എം. മാണിക്കു കഴിഞ്ഞതായി മുഖ്യമന്ത്രി അനുസ്മരിച്ചു.
കർഷക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിലും അതു നിയമസഭയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. ഭരണപക്ഷത്തായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.
ലോക പാർലമെന്റ് ചരിത്രത്തിൽ തന്നെ സ്ഥാനം നേടുന്ന അത്യപൂർവ സാമാജികരുടെ നിരയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും സ്ഥാനം-മുഖ്യമ ന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തെ തന്റെ വഴികളിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു കെ.എം. മാണിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ അദ്ദേഹത്തിനു പാഠശാലയായിരുന്നു. പ്രതിസന്ധികളെ അനിതരസാധാരണമായ മെയ്വഴക്കത്തോടെ നേരിട്ടിരുന്ന അദ്ദേഹത്തിന്റെ കഴിവ് പുതിയ തലമുറയ്ക്ക് അത്ഭുതത്തോടെയേ നോക്കിക്കാണാൻ കഴിയൂ. യുവാക്കളെ ഏറ്റവും കുടുതൽ പ്രോത്സാഹിപ്പിച്ച നേതാവായിരുന്നു-അദ്ദേഹം പറഞ്ഞു.