മുഖ്യമന്ത്രി
തിരുവനന്തപുരം: തലമുറകളും രാഷ്ട്രീയ അഭിരുചികളും രാഷ്ട്രീയ സഖ്യങ്ങളും മാറിമാറി വന്നിട്ടും മാറാത്ത ഒരാളേയുണ്ടായിരുന്നുള്ളൂ. അതു കെ.എം. മാണിയായിരുന്നു. അര നൂറ്റാണ്ടുകാലത്തിനിടയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ലോകത്തിനും ഇന്ത്യക്കും മുന്നിൽ പുതിയ ഒരു മാതൃക മുന്നോട്ടുവച്ചു.
അദ്ദേഹം സ്ഥാപിച്ച റിക്കാർഡുകൾ വരുംകാലത്തും ആർക്കെങ്കിലും തിരുത്താൻ കഴിയുമെന്നു തോന്നുന്നില്ല. സഭയിൽ ഹാജരാകുന്നതിൽ അദ്ദേഹം കൃത്യത പുലർത്തി. ഇറങ്ങിപ്പോക്ക് പ്രസംഗത്തിന്റെ കാര്യത്തിലടക്കം മുതിർന്ന നേതാക്കൾക്കുപോലും അദ്ദേഹം മാതൃകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തല
നന്നായി ഗൃഹപാഠം ചെയ്തു മാത്രമേ അദ്ദേഹം നിയമസഭയിൽ പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഈ ഗുണങ്ങളെല്ലാം പുതിയ കാലത്തെ സാമാജികർക്കു മാതൃകയാണ്. കാരുണ്യ ബെനവലന്റ് സ്കീമിലൂടെ അദ്ദേഹം രോഗികളുടെ കണ്ണീരൊപ്പി. കാരുണ്യ ബനവലന്റ് സ്കീം അതേ രീതിയിൽ പുനഃസ്ഥാപിക്കണം. അതാണ് ഈ സർക്കാരിന് അദ്ദേഹത്തോട് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും ചെന്നിത്തല പറഞ്ഞു.
പി.ജെ. ജോസഫ്
അതീവ ശ്രദ്ധയോടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്നു കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് അനുസ്മരിച്ചു. സാധാരണക്കാർക്കുവേണ്ടി മുഴുവൻ സമയവും അദ്ദേഹം പ്രവർത്തിച്ചു. സംസ്ഥാന പാർട്ടികൾക്കു ദേശീയ കാഴ്ചപ്പാടുണ്ടായിരിക്കണമെന്ന് അദ്ദഹം പറഞ്ഞിരുന്നു. സംസ്ഥാന പാർട്ടികളുടെ കോണ്ഫെഡറേഷൻ ഉണ്ടാക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു.
കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന കെ.എം. മാണിയുടെ നിലപാടിനോട് എല്ലാവരും യോജിച്ചു. ഈ വിഷയം സജീവമാക്കുന്നതിൽ കേരള കോണ്ഗ്രസും അദ്ദേഹവും വലിയ പങ്കു വഹിച്ചു. അത് ഇപ്പോഴും പ്രസക്തമായി നിലനിൽക്കുന്നു. കേരള കോണ്ഗ്രസിനെ കർഷകരുടെ പാർട്ടിയാക്കുന്നതിനും സംസ്ഥാന പാർട്ടിയാക്കി മാറ്റുന്നതിനും അദ്ദേഹം നിർണായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ
കൃഷിഭൂമിയുടെ രാഷ്ട്രീയത്തിനൊപ്പം കർഷകരുടെ മനസും വ്യക്തമായി മനസിലാക്കിയിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അനുസ്മരിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
ഡോ. എം.കെ. മുനീർ
കാരുണ്യമായിരുന്നു കെ.എം. മാണിയുടെ സ്ഥായിയായ ഭാവമെന്ന് ഡോ. എം.കെ. മുനീർ അനുസ്മരിച്ചു. മന്ത്രിയായിരുന്നപ്പോൾ സർക്കാരിന്റെ കാരുണ്യ പദ്ധതികൾക്ക് അദ്ദേഹം നിർലോപമായ പിന്തുണയും സഹായവും നൽകിയിരുന്നെന്നും മുനീർ അനുസ്മരിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
പകരംവയ്ക്കാനില്ലാത്ത സാമാജികനെയാണു കെ.എം. മാണിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയിലെ ഒരോ ദിവസവും തനിക്കു പുതിയ ദിവസമാണെന്നും നിയമസഭ തന്റെ പാഠശാലയാണെന്നും അദ്ദേഹം പറയുമായിരുന്നു. ഒരു ജിജ്ഞാസുവിന്റെ യൗവനതീക്ഷ്ണമായ മനസ് അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണിയിക്കാൻ കെൽപ്പുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകർക്ക് എന്നും മാഗർദർശിയായിരുന്നു കെ.എം. മാണിയെന്നും സ്പീക്കർ പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കിയ വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരിച്ചു.
തോമസ് ചാണ്ടി
റബർ കർഷകർക്കു വേണ്ടിയെന്നതു പോലെ കുട്ടനാട്ടിലെ നെൽക്കർഷകരുടെ ക്ഷേമത്തിനു വേണ്ടിയും നില കൊണ്ട കെ.എം മാണിയുടെ വിയോഗം കേരളത്തിനു തീരാനഷ്ടമാണെന്ന് എൻസിപി നേതാവ് തോമസ് ചാണ്ടി പറഞ്ഞു.
അനൂപ് ജേക്കബ്
സാധാരണക്കാരായ ഓരോ വ്യക്തിയുടെയും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു കെ.എം. മാണിയെന്നും അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ കൈവിടാതിരുന്നതെന്നും കേരള കോൺഗ്രസ്- ജേക്കബ് നേതാവ് അനൂപ് ജേക്കബ് അനുസ്മരിച്ചു.
സി.കെ. നാണു
ഭരണപക്ഷത്തായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്ന് ജനതാദൾ നേതാവ് സി.കെ. നാണു അനുസ്മരിച്ചു.
ഒ. രാജഗോപാൽ
ഏറ്റവും പ്രായോഗികമായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നേതാവായിരുന്നു മാണിയെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ അനുസ്മരിച്ചു.
കെ.ബി. ഗണേഷ്കുമാർ
തന്നെക്കുറിച്ചുള്ള തമാശകൾ പോലും കേട്ട് പൊട്ടിച്ചിരിച്ചിരുന്ന സഹൃദയനായിരുന്നു കെ.എം. മാണിയെന്ന് കേരള കോൺഗ്രസ്- ബി നേതാവ് കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
പി.സി. ജോർജ്
വെറും വരവു ചെലവു കണക്ക് എന്നതിനപ്പുറം കാവ്യാത്മകമായി ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രിയാണ് കെ.എം. മാണിയെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോൾ പോലും അദ്ദേഹം എല്ലാവരോടുമുള്ള സ്നേഹം കാത്തുസൂക്ഷിച്ചിരുന്നെന്നും ജനപക്ഷം നേതാവ് പി.സി. ജോർജ് പറഞ്ഞു.
കെ.എം. മാണി അനുസ്മരണം കേൾക്കാൻ ജോസ് കെ. മാണി ഗാലറിയിൽ
തിരുവനന്തപുരം: കെ.എം. മാണിയുടെ ഓർമകൾക്ക് മുന്നിൽ കേരള നിയമസഭ ആദരാഞ്ജലി അർപ്പിച്ചപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന്റെ മകനും എംപിയുമായ ജോസ് കെ. മാണി എത്തി. നിയമസഭാ വിഐപി ഗാലറിയിൽ ജോസ് കെ. മാണിക്കൊപ്പം കെ.എം. മാണിയുടെ സന്തത സഹചാരികളായിരുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പി.സി. ജയിംസ്, സിബി പുത്തേട്ട്, ഒൗസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവരും എത്തിയിരുന്നു.
തിരുവനന്തപുരം: തലമുറകളും രാഷ്ട്രീയ അഭിരുചികളും രാഷ്ട്രീയ സഖ്യങ്ങളും മാറിമാറി വന്നിട്ടും മാറാത്ത ഒരാളേയുണ്ടായിരുന്നുള്ളൂ. അതു കെ.എം. മാണിയായിരുന്നു. അര നൂറ്റാണ്ടുകാലത്തിനിടയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ലോകത്തിനും ഇന്ത്യക്കും മുന്നിൽ പുതിയ ഒരു മാതൃക മുന്നോട്ടുവച്ചു.
അദ്ദേഹം സ്ഥാപിച്ച റിക്കാർഡുകൾ വരുംകാലത്തും ആർക്കെങ്കിലും തിരുത്താൻ കഴിയുമെന്നു തോന്നുന്നില്ല. സഭയിൽ ഹാജരാകുന്നതിൽ അദ്ദേഹം കൃത്യത പുലർത്തി. ഇറങ്ങിപ്പോക്ക് പ്രസംഗത്തിന്റെ കാര്യത്തിലടക്കം മുതിർന്ന നേതാക്കൾക്കുപോലും അദ്ദേഹം മാതൃകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തല
നന്നായി ഗൃഹപാഠം ചെയ്തു മാത്രമേ അദ്ദേഹം നിയമസഭയിൽ പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഈ ഗുണങ്ങളെല്ലാം പുതിയ കാലത്തെ സാമാജികർക്കു മാതൃകയാണ്. കാരുണ്യ ബെനവലന്റ് സ്കീമിലൂടെ അദ്ദേഹം രോഗികളുടെ കണ്ണീരൊപ്പി. കാരുണ്യ ബനവലന്റ് സ്കീം അതേ രീതിയിൽ പുനഃസ്ഥാപിക്കണം. അതാണ് ഈ സർക്കാരിന് അദ്ദേഹത്തോട് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും ചെന്നിത്തല പറഞ്ഞു.
പി.ജെ. ജോസഫ്
അതീവ ശ്രദ്ധയോടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്നു കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് അനുസ്മരിച്ചു. സാധാരണക്കാർക്കുവേണ്ടി മുഴുവൻ സമയവും അദ്ദേഹം പ്രവർത്തിച്ചു. സംസ്ഥാന പാർട്ടികൾക്കു ദേശീയ കാഴ്ചപ്പാടുണ്ടായിരിക്കണമെന്ന് അദ്ദഹം പറഞ്ഞിരുന്നു. സംസ്ഥാന പാർട്ടികളുടെ കോണ്ഫെഡറേഷൻ ഉണ്ടാക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു.
കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന കെ.എം. മാണിയുടെ നിലപാടിനോട് എല്ലാവരും യോജിച്ചു. ഈ വിഷയം സജീവമാക്കുന്നതിൽ കേരള കോണ്ഗ്രസും അദ്ദേഹവും വലിയ പങ്കു വഹിച്ചു. അത് ഇപ്പോഴും പ്രസക്തമായി നിലനിൽക്കുന്നു. കേരള കോണ്ഗ്രസിനെ കർഷകരുടെ പാർട്ടിയാക്കുന്നതിനും സംസ്ഥാന പാർട്ടിയാക്കി മാറ്റുന്നതിനും അദ്ദേഹം നിർണായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ
കൃഷിഭൂമിയുടെ രാഷ്ട്രീയത്തിനൊപ്പം കർഷകരുടെ മനസും വ്യക്തമായി മനസിലാക്കിയിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അനുസ്മരിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
ഡോ. എം.കെ. മുനീർ
കാരുണ്യമായിരുന്നു കെ.എം. മാണിയുടെ സ്ഥായിയായ ഭാവമെന്ന് ഡോ. എം.കെ. മുനീർ അനുസ്മരിച്ചു. മന്ത്രിയായിരുന്നപ്പോൾ സർക്കാരിന്റെ കാരുണ്യ പദ്ധതികൾക്ക് അദ്ദേഹം നിർലോപമായ പിന്തുണയും സഹായവും നൽകിയിരുന്നെന്നും മുനീർ അനുസ്മരിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
പകരംവയ്ക്കാനില്ലാത്ത സാമാജികനെയാണു കെ.എം. മാണിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയിലെ ഒരോ ദിവസവും തനിക്കു പുതിയ ദിവസമാണെന്നും നിയമസഭ തന്റെ പാഠശാലയാണെന്നും അദ്ദേഹം പറയുമായിരുന്നു. ഒരു ജിജ്ഞാസുവിന്റെ യൗവനതീക്ഷ്ണമായ മനസ് അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണിയിക്കാൻ കെൽപ്പുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകർക്ക് എന്നും മാഗർദർശിയായിരുന്നു കെ.എം. മാണിയെന്നും സ്പീക്കർ പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കിയ വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരിച്ചു.
തോമസ് ചാണ്ടി
റബർ കർഷകർക്കു വേണ്ടിയെന്നതു പോലെ കുട്ടനാട്ടിലെ നെൽക്കർഷകരുടെ ക്ഷേമത്തിനു വേണ്ടിയും നില കൊണ്ട കെ.എം മാണിയുടെ വിയോഗം കേരളത്തിനു തീരാനഷ്ടമാണെന്ന് എൻസിപി നേതാവ് തോമസ് ചാണ്ടി പറഞ്ഞു.
അനൂപ് ജേക്കബ്
സാധാരണക്കാരായ ഓരോ വ്യക്തിയുടെയും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു കെ.എം. മാണിയെന്നും അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ കൈവിടാതിരുന്നതെന്നും കേരള കോൺഗ്രസ്- ജേക്കബ് നേതാവ് അനൂപ് ജേക്കബ് അനുസ്മരിച്ചു.
സി.കെ. നാണു
ഭരണപക്ഷത്തായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു കെ.എം. മാണിയെന്ന് ജനതാദൾ നേതാവ് സി.കെ. നാണു അനുസ്മരിച്ചു.
ഒ. രാജഗോപാൽ
ഏറ്റവും പ്രായോഗികമായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നേതാവായിരുന്നു മാണിയെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ അനുസ്മരിച്ചു.
കെ.ബി. ഗണേഷ്കുമാർ
തന്നെക്കുറിച്ചുള്ള തമാശകൾ പോലും കേട്ട് പൊട്ടിച്ചിരിച്ചിരുന്ന സഹൃദയനായിരുന്നു കെ.എം. മാണിയെന്ന് കേരള കോൺഗ്രസ്- ബി നേതാവ് കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
പി.സി. ജോർജ്
വെറും വരവു ചെലവു കണക്ക് എന്നതിനപ്പുറം കാവ്യാത്മകമായി ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രിയാണ് കെ.എം. മാണിയെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോൾ പോലും അദ്ദേഹം എല്ലാവരോടുമുള്ള സ്നേഹം കാത്തുസൂക്ഷിച്ചിരുന്നെന്നും ജനപക്ഷം നേതാവ് പി.സി. ജോർജ് പറഞ്ഞു.
കെ.എം. മാണി അനുസ്മരണം കേൾക്കാൻ ജോസ് കെ. മാണി ഗാലറിയിൽ
തിരുവനന്തപുരം: കെ.എം. മാണിയുടെ ഓർമകൾക്ക് മുന്നിൽ കേരള നിയമസഭ ആദരാഞ്ജലി അർപ്പിച്ചപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന്റെ മകനും എംപിയുമായ ജോസ് കെ. മാണി എത്തി. നിയമസഭാ വിഐപി ഗാലറിയിൽ ജോസ് കെ. മാണിക്കൊപ്പം കെ.എം. മാണിയുടെ സന്തത സഹചാരികളായിരുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പി.സി. ജയിംസ്, സിബി പുത്തേട്ട്, ഒൗസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവരും എത്തിയിരുന്നു.