തിരുവനന്തപുരം: കേരള കോണ്ഗ്രസ് ലയനസമയത്ത്, സീനിയറായതിനാൽ താൻ ചെയർമാനാകാമെന്ന് കെ.എം. മാണി പറഞ്ഞിരുന്നതായി പി.ജെ. ജോസഫ്. നിയമസഭയിൽ കെ.എം. മാണി അനുസ്മരണ പ്രസംഗത്തിനിടെയാണ് ജോസഫ് ഇതു പറഞ്ഞത്.
1970 മുതൽ കെ.എം. മാണിയും താനും ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തി. അദ്ദേഹം വിളിച്ച് യോജിച്ചു പോകണമെന്നു പറഞ്ഞപ്പോഴാണ് താൻ ഇടതുമുന്നണിയിൽനിന്നു വിട്ടുപോയത്. ചെയർമാൻസ്ഥാനം വിട്ടുതന്നാലേ ലയനത്തിനുള്ളൂ എന്നായിരുന്നു അന്ന് നിലപാടെടുത്തത്. അപ്പോൾ, താനല്ലേ സീനിയറെന്നും അതുകൊണ്ട് തന്നെ ചെയർമാനായി അംഗീകരിക്കണമെന്നും ജോസഫ് വർക്കിംഗ് ചെയർമാനായി പ്രവർത്തിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു. താനും കൂടെയുള്ളവരും അതിനോട് യോജിക്കുകയാണുണ്ടായതെന്നും ജോസഫ് പറഞ്ഞു.
പിന്നീടു പല കാലങ്ങളിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തങ്ങൾ യോജിച്ചാണു മുന്നോട്ടു പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1970 മുതൽ കെ.എം. മാണിയും താനും ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തി. അദ്ദേഹം വിളിച്ച് യോജിച്ചു പോകണമെന്നു പറഞ്ഞപ്പോഴാണ് താൻ ഇടതുമുന്നണിയിൽനിന്നു വിട്ടുപോയത്. ചെയർമാൻസ്ഥാനം വിട്ടുതന്നാലേ ലയനത്തിനുള്ളൂ എന്നായിരുന്നു അന്ന് നിലപാടെടുത്തത്. അപ്പോൾ, താനല്ലേ സീനിയറെന്നും അതുകൊണ്ട് തന്നെ ചെയർമാനായി അംഗീകരിക്കണമെന്നും ജോസഫ് വർക്കിംഗ് ചെയർമാനായി പ്രവർത്തിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു. താനും കൂടെയുള്ളവരും അതിനോട് യോജിക്കുകയാണുണ്ടായതെന്നും ജോസഫ് പറഞ്ഞു.
പിന്നീടു പല കാലങ്ങളിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തങ്ങൾ യോജിച്ചാണു മുന്നോട്ടു പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.