കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികൾ വൻതോതിൽ കള്ളക്കടത്ത് നടത്തിയതിന്റെ സൂചനകൾ അന്വേഷണത്തിൽ ലഭ്യമായിട്ടുണ്ടെന്നും അഡ്വ. എം. ബിജു ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾക്കു സമൻസ് നൽകിയെങ്കിലും ഇവർ ഹാജരായില്ലെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്സ് (ഡിആർഐ) ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഒളിവിൽ കഴിയുന്ന അഡ്വ. എം. ബിജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഡിആർഐ ഇക്കാര്യം വ്യക്തമാക്കിയത്.
മേയ് 13നു ദുബായിൽനിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽനിന്നാണ് 8.17 കോടി രൂപ വിലവരുന്ന 25 കിലോഗ്രാം സ്വർണം പിടികൂടിയതെന്നു സീനിയർ അന്വേഷണ ഉദ്യോഗസ്ഥൻ ബാലവിനായകൻ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കഴിഞ്ഞ നവംബറിനു ശേഷം പലതവണ ദുബായിൽ പോയിട്ടുണ്ടെന്നും സ്വർണം കൊണ്ടുവരുന്ന കാരിയറുകൾക്ക് എസ്കോർട്ട് പോവുകയാണു തന്റെ ഡ്യൂട്ടിയെന്നും സുനിൽ മൊഴി നൽകി.
ദുബായിൽ വച്ചു ബന്ധുവായ പ്രകാശ് പരിചയപ്പെടുത്തിയ വിഷ്ണുവും ജിത്തു എന്ന ആകാശ് ഷാജിയുമാണ് കള്ളക്കടത്തിലെ പങ്കാളികളെന്നും ഓരോ തവണയും തനിക്ക് 1000 ദിർഹം പ്രതിഫലമായി ലഭിച്ചിരുന്നെന്നും സുനിൽ മൊഴി നൽകിയിട്ടുണ്ട്. ദുബായ് എയർപോർട്ടിൽ 25 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്നു രേഖപ്പെടുത്തിയ സെറീന തിരുവനന്തപുരത്തെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലെന്നാണു പറഞ്ഞത്.
ഡിആർഐ നടത്തിയ പരിശോധനയിൽ ഹാൻഡ് ബാഗിനുള്ളിൽ പോളിത്തീൻ കവറിംഗുള്ള അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ 25 സ്വർണബാറുകൾ ലഭിച്ചു. അഡ്വ. ബിജുവാണ് തന്നെ കള്ളക്കടത്തു റാക്കറ്റിനു പരിചയപ്പെടുത്തിയതെന്നു സെറീനയുടെ മൊഴിയിൽ പറയുന്നു. ഏഴെട്ടു തവണകളായി 50 കിലോഗ്രാം സ്വർണം കടത്തിയെന്നും അഡ്വ. ബിജു, ഭാര്യ വിനീത, ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, പ്രകാശൻ തന്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവർ സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന വെളിപ്പെടുത്തി.
അറസ്റ്റിലായ വിനീത, ഭർത്താവിന്റെ പ്രേരണയിൽ 20 കിലോഗ്രാം സ്വർണം കടത്തിയിട്ടുണ്ടെന്നു സമ്മതിച്ചു. എയർപോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു കസ്റ്റംസ് ഇൻസ്പെക്ടർമാരെയും ഒരു എസ്പിയെയും ചോദ്യം ചെയ്തു. കള്ളക്കടത്തിൽ പങ്കില്ലെന്നാണ് ഇവർ മൊഴി നൽകിയത്. എസ്പിയുടെ വീട്ടിൽ പരിശോധന നടത്തി. മൊബൈലുകൾ കണ്ടെടുത്തു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഡ്വ. ബിജു തിരുവനന്തപുരത്തെ പി.പി.എം ചെയിൻസ് എന്ന ഹോൾസെയിൽ ജ്വല്ലറിയുടെ മാനേജർ അബ്ദുൾ ഹക്കീമിനാണ് സ്വർണം കൈമാറിയിരുന്നത്.
മണ്ണന്തല സ്വദേശി ജിത്തു കഴിഞ്ഞ നവംബർ-മേയ് മാസങ്ങൾക്കിടെ ആറുതവണ ദുബായിൽനിന്നു വന്നുപോയി. പി.പി.എം ചെയിൻസിലും പ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയിൽ കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണു, ബിജു, അബ്ദുൾ ഹക്കീം എന്നിവർക്ക് സമൻസ് നൽകിയിട്ടും ഇതുവരെ ഹാജരായിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ഹർജിക്കാരനായ അഡ്വ. ബിജുവും മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരവും 13.50 ലക്ഷം രൂപ വീതം നൽകി ദുബായ് ഗാർമെന്റ്സ് കന്പനിയുടെ ഓഹരികൾ വാങ്ങിയിരുന്നു. കള്ളക്കടത്തിലൂടെ ലഭിച്ച പണമാണ് ഇതിനുപയോഗിച്ചതെന്നു സംശയമുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് അപകടകരമായ തോതിൽ വർധിച്ചെന്നും കള്ളക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം രാജ്യത്തെ സാന്പത്തിക നില തകർക്കുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
മേയ് 13നു ദുബായിൽനിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽനിന്നാണ് 8.17 കോടി രൂപ വിലവരുന്ന 25 കിലോഗ്രാം സ്വർണം പിടികൂടിയതെന്നു സീനിയർ അന്വേഷണ ഉദ്യോഗസ്ഥൻ ബാലവിനായകൻ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കഴിഞ്ഞ നവംബറിനു ശേഷം പലതവണ ദുബായിൽ പോയിട്ടുണ്ടെന്നും സ്വർണം കൊണ്ടുവരുന്ന കാരിയറുകൾക്ക് എസ്കോർട്ട് പോവുകയാണു തന്റെ ഡ്യൂട്ടിയെന്നും സുനിൽ മൊഴി നൽകി.
ദുബായിൽ വച്ചു ബന്ധുവായ പ്രകാശ് പരിചയപ്പെടുത്തിയ വിഷ്ണുവും ജിത്തു എന്ന ആകാശ് ഷാജിയുമാണ് കള്ളക്കടത്തിലെ പങ്കാളികളെന്നും ഓരോ തവണയും തനിക്ക് 1000 ദിർഹം പ്രതിഫലമായി ലഭിച്ചിരുന്നെന്നും സുനിൽ മൊഴി നൽകിയിട്ടുണ്ട്. ദുബായ് എയർപോർട്ടിൽ 25 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്നു രേഖപ്പെടുത്തിയ സെറീന തിരുവനന്തപുരത്തെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലെന്നാണു പറഞ്ഞത്.
ഡിആർഐ നടത്തിയ പരിശോധനയിൽ ഹാൻഡ് ബാഗിനുള്ളിൽ പോളിത്തീൻ കവറിംഗുള്ള അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ 25 സ്വർണബാറുകൾ ലഭിച്ചു. അഡ്വ. ബിജുവാണ് തന്നെ കള്ളക്കടത്തു റാക്കറ്റിനു പരിചയപ്പെടുത്തിയതെന്നു സെറീനയുടെ മൊഴിയിൽ പറയുന്നു. ഏഴെട്ടു തവണകളായി 50 കിലോഗ്രാം സ്വർണം കടത്തിയെന്നും അഡ്വ. ബിജു, ഭാര്യ വിനീത, ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, പ്രകാശൻ തന്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവർ സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന വെളിപ്പെടുത്തി.
അറസ്റ്റിലായ വിനീത, ഭർത്താവിന്റെ പ്രേരണയിൽ 20 കിലോഗ്രാം സ്വർണം കടത്തിയിട്ടുണ്ടെന്നു സമ്മതിച്ചു. എയർപോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു കസ്റ്റംസ് ഇൻസ്പെക്ടർമാരെയും ഒരു എസ്പിയെയും ചോദ്യം ചെയ്തു. കള്ളക്കടത്തിൽ പങ്കില്ലെന്നാണ് ഇവർ മൊഴി നൽകിയത്. എസ്പിയുടെ വീട്ടിൽ പരിശോധന നടത്തി. മൊബൈലുകൾ കണ്ടെടുത്തു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഡ്വ. ബിജു തിരുവനന്തപുരത്തെ പി.പി.എം ചെയിൻസ് എന്ന ഹോൾസെയിൽ ജ്വല്ലറിയുടെ മാനേജർ അബ്ദുൾ ഹക്കീമിനാണ് സ്വർണം കൈമാറിയിരുന്നത്.
മണ്ണന്തല സ്വദേശി ജിത്തു കഴിഞ്ഞ നവംബർ-മേയ് മാസങ്ങൾക്കിടെ ആറുതവണ ദുബായിൽനിന്നു വന്നുപോയി. പി.പി.എം ചെയിൻസിലും പ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയിൽ കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണു, ബിജു, അബ്ദുൾ ഹക്കീം എന്നിവർക്ക് സമൻസ് നൽകിയിട്ടും ഇതുവരെ ഹാജരായിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ഹർജിക്കാരനായ അഡ്വ. ബിജുവും മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരവും 13.50 ലക്ഷം രൂപ വീതം നൽകി ദുബായ് ഗാർമെന്റ്സ് കന്പനിയുടെ ഓഹരികൾ വാങ്ങിയിരുന്നു. കള്ളക്കടത്തിലൂടെ ലഭിച്ച പണമാണ് ഇതിനുപയോഗിച്ചതെന്നു സംശയമുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് അപകടകരമായ തോതിൽ വർധിച്ചെന്നും കള്ളക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം രാജ്യത്തെ സാന്പത്തിക നില തകർക്കുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.