തലയോലപ്പറന്പ്: നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മൈൽകുറ്റിയിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു. കുറവിലങ്ങാട് ഇലയ്ക്കാട് ഹരിജൻ കോളനിയിൽ വടക്കേര വീട്ടിൽ പരേതനായ റെജിമോന്റെ മകൻ പെരുവ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്ലസ് വണ് വിദ്യാർഥി അലോക് കൃഷ്ണ(17) യാണു മരിച്ചത്. ഇന്നലെ രാവിലെ 10ന് എഴുമാന്തുരുത്ത് പാലത്തിന് സമീപം പൊന്നുരുകുംപാറ വളവിലാണ് അപകടം.
താഴ്ന്നു പറന്നു കൊണ്ടിരുന്ന ഹെലികോപ്റ്റർ ശ്രദ്ധിക്കുന്നതിനിടെ വിദ്യാർഥി സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ മൈൽ കുറ്റിയിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലോക്കിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴന്പെട്ടിയിലുള്ള അമ്മ വീട്ടിൽ താമസിച്ചായിരുന്നു അലോക് പഠിച്ചിരുന്നത്. തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പഴന്പെട്ടിയിൽ പൊതുദർശനത്തിനുവച്ചശേഷം ഇലയ്ക്കാട്ടുള്ള വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ . അമ്മ: ജലജാമണി വടയാർ പുതുശേരിൽ കുടുംബാംഗം. സഹോദരങ്ങൾ: ആദർശ് റെജി, ആശ്രയറെജി.
താഴ്ന്നു പറന്നു കൊണ്ടിരുന്ന ഹെലികോപ്റ്റർ ശ്രദ്ധിക്കുന്നതിനിടെ വിദ്യാർഥി സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ മൈൽ കുറ്റിയിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലോക്കിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴന്പെട്ടിയിലുള്ള അമ്മ വീട്ടിൽ താമസിച്ചായിരുന്നു അലോക് പഠിച്ചിരുന്നത്. തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പഴന്പെട്ടിയിൽ പൊതുദർശനത്തിനുവച്ചശേഷം ഇലയ്ക്കാട്ടുള്ള വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ . അമ്മ: ജലജാമണി വടയാർ പുതുശേരിൽ കുടുംബാംഗം. സഹോദരങ്ങൾ: ആദർശ് റെജി, ആശ്രയറെജി.