പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിൽ കുറവുണ്ടോയെന്ന് ഓഡിറ്റ് വിഭാഗം ഇന്നു സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കും. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽനിന്നു മാറ്റിയതു രേഖകളില്ലാതെയാണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതാണു സ്വർണത്തിൽ കുറവുണ്ടെന്ന ആക്ഷേപത്തിനു കാരണമായത്. സംഭവത്തേക്കുറിച്ചു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശദീകരണം ആരാഞ്ഞിരുന്നു.
ശബരിമലയിൽ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളിലാണ് കുറവുള്ളതായി പരാതി ഉണ്ടായത്. ഇതു സംബന്ധിച്ചു ദേവസ്വം വിജിലൻസിൽ അടക്കം നിരവധി പരാതികൾ ലഭിച്ചതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം ഇന്ന് ആറന്മുളയിലെത്തി സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്.
സ്ട്രോംഗ് റൂമിലേക്കെത്തുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നതിലടക്കം ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിൽ ലഭിക്കുന്ന സ്വർണം, വെള്ളി അടക്കം വിലപിടിപ്പുള്ളവ ആറന്മുള ക്ഷേത്രത്തോടു ചേർന്നുള്ള തിരുവിതാംകൂർ ദേവസ്വത്തിന്റെ സ്ട്രോംഗ് റൂമിലേക്കാണു മാറ്റുന്നത്. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് സ്ട്രോംഗ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥർ ഒന്നിച്ചുണ്ടെങ്കിൽ മാത്രമേ സ്ട്രോംഗ് റൂം തുറക്കാൻ സാധിക്കൂ.
സ്വർണം അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ പുതിയ ആൾ വരുന്പോൾ കൃത്യമായി ചുമതല കൈമാറുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
സ്വർണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥൻ വരുന്പോൾ ചുമതല ഒഴിയുന്നയാൾ സ്വർണത്തിന്റെ കണക്കുകൾ കൈമാറുന്ന പതിവ് നേരത്തെതന്നെ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ആറു വർഷമായി ഇതു നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളതെന്നും പ്രസിഡന്റ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നത്. എന്തെങ്കിലും അപാകത കണ്ടെത്തിയാൽ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിൽ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള വസ്തുക്കളിലാണ് കുറവുള്ളതായി പരാതി ഉണ്ടായത്. ഇതു സംബന്ധിച്ചു ദേവസ്വം വിജിലൻസിൽ അടക്കം നിരവധി പരാതികൾ ലഭിച്ചതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം ഇന്ന് ആറന്മുളയിലെത്തി സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്.
സ്ട്രോംഗ് റൂമിലേക്കെത്തുന്ന സ്വർണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നതിലടക്കം ശരിയായ രേഖകളൊന്നും ഇല്ലെന്നും കൃത്യത ഇല്ലെന്നും ദേവസ്വം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിൽ ലഭിക്കുന്ന സ്വർണം, വെള്ളി അടക്കം വിലപിടിപ്പുള്ളവ ആറന്മുള ക്ഷേത്രത്തോടു ചേർന്നുള്ള തിരുവിതാംകൂർ ദേവസ്വത്തിന്റെ സ്ട്രോംഗ് റൂമിലേക്കാണു മാറ്റുന്നത്. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് സ്ട്രോംഗ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥർ ഒന്നിച്ചുണ്ടെങ്കിൽ മാത്രമേ സ്ട്രോംഗ് റൂം തുറക്കാൻ സാധിക്കൂ.
സ്വർണം അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ പുതിയ ആൾ വരുന്പോൾ കൃത്യമായി ചുമതല കൈമാറുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
സ്വർണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥൻ വരുന്പോൾ ചുമതല ഒഴിയുന്നയാൾ സ്വർണത്തിന്റെ കണക്കുകൾ കൈമാറുന്ന പതിവ് നേരത്തെതന്നെ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ആറു വർഷമായി ഇതു നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉണ്ടായിട്ടുള്ളതെന്നും പ്രസിഡന്റ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നത്. എന്തെങ്കിലും അപാകത കണ്ടെത്തിയാൽ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.