തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ ജനവിധി മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് എന്തോ തെറ്റുപറ്റിപ്പോയി. അതുകൊണ്ടാണു വിധി ഇങ്ങനെയായത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു തെറ്റും പറ്റിയിട്ടില്ല, ശൈലി മാറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത് എന്നാണ്. ഇതേ ശൈലിയിൽ തന്നെ മുഖ്യമന്ത്രി മുന്നോട്ടു പോകണം.
മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. ഈ വിധി മോദി സർക്കാരിനും പിണറായി സർക്കാരിനും എതിരായിട്ടുള്ളതാണ്. അതു മറച്ചുവയ്ക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. അതു മനസിലാകാത്ത ഒരേയൊരു വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്.
ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നെങ്കിൽ ബിജെപി പത്തനംതിട്ടയിൽ ജയിക്കുമായിരുന്നില്ലേ എന്നാണു മുഖ്യമന്ത്രി ചോദിക്കുന്നത്. അറിയാതെ അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം പുറത്തുവന്നതാണ്. ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമംകൊണ്ടാണ് അതു പറഞ്ഞത്. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും ഗവണ്മെന്റിനും എതിരായിട്ടുള്ള ജനവികാരം വളരെ ശക്തമായിരുന്നു. മാത്രവുമല്ല. കേരളത്തിലെ മതന്യൂനപക്ഷങ്ങളും ഭൂരിപക്ഷ ജനവിഭാഗങ്ങളും ഒരുപോലെ നിന്നുകൊണ്ട് യുഡിഎഫിനു വോട്ട് ചെയ്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അതു മനസിലാക്കാൻ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണു സത്യം. ജനങ്ങൾ ഗവണ്മെന്റിനു മേൽ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.
കോണ്ഗ്രസിന് ഇതിനു മുന്പും പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ടു ശക്തിയായി തിരികെവന്ന ചരിത്രമാണുള്ളത്. രാഹുൽ ഗാന്ധിയുടെ രാജി പരിഹാരമല്ല. സംഘടനയെ കൂടുതൽ ചലനാത്മകമാക്കി മുന്നോട്ടു കൊണ്ടുപോകുക എന്നതാണു പ്രധാനപ്പെട്ട കാര്യം.
കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരുന്ന നരേന്ദ്ര മോദി ഗവണ്മെന്റിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമെന്നു കരുതുന്നില്ല. രാജ്യത്തിനു വെല്ലുവിളിയാകാൻ പോകുന്ന അടുത്ത അഞ്ചു വർഷമാണു വരുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘപരിവാറിന്റെയും അജൻഡയ്ക്കെതിരായി യുഡിഎഫിന്റെ പോരാട്ടം പാർലമെന്റിലും നിയമസഭയിലും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. ഈ വിധി മോദി സർക്കാരിനും പിണറായി സർക്കാരിനും എതിരായിട്ടുള്ളതാണ്. അതു മറച്ചുവയ്ക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. അതു മനസിലാകാത്ത ഒരേയൊരു വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്.
ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നെങ്കിൽ ബിജെപി പത്തനംതിട്ടയിൽ ജയിക്കുമായിരുന്നില്ലേ എന്നാണു മുഖ്യമന്ത്രി ചോദിക്കുന്നത്. അറിയാതെ അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം പുറത്തുവന്നതാണ്. ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമംകൊണ്ടാണ് അതു പറഞ്ഞത്. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും ഗവണ്മെന്റിനും എതിരായിട്ടുള്ള ജനവികാരം വളരെ ശക്തമായിരുന്നു. മാത്രവുമല്ല. കേരളത്തിലെ മതന്യൂനപക്ഷങ്ങളും ഭൂരിപക്ഷ ജനവിഭാഗങ്ങളും ഒരുപോലെ നിന്നുകൊണ്ട് യുഡിഎഫിനു വോട്ട് ചെയ്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അതു മനസിലാക്കാൻ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണു സത്യം. ജനങ്ങൾ ഗവണ്മെന്റിനു മേൽ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല.
കോണ്ഗ്രസിന് ഇതിനു മുന്പും പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ടു ശക്തിയായി തിരികെവന്ന ചരിത്രമാണുള്ളത്. രാഹുൽ ഗാന്ധിയുടെ രാജി പരിഹാരമല്ല. സംഘടനയെ കൂടുതൽ ചലനാത്മകമാക്കി മുന്നോട്ടു കൊണ്ടുപോകുക എന്നതാണു പ്രധാനപ്പെട്ട കാര്യം.
കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരുന്ന നരേന്ദ്ര മോദി ഗവണ്മെന്റിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമെന്നു കരുതുന്നില്ല. രാജ്യത്തിനു വെല്ലുവിളിയാകാൻ പോകുന്ന അടുത്ത അഞ്ചു വർഷമാണു വരുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘപരിവാറിന്റെയും അജൻഡയ്ക്കെതിരായി യുഡിഎഫിന്റെ പോരാട്ടം പാർലമെന്റിലും നിയമസഭയിലും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.