+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഇനിമുതൽ ചെയിൻ സർവീസിലേക്ക്

തിരുവനന്തപുരം: കെഎആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഈ
ഫാസ്റ്റ് പാസഞ്ചർ സർവീസുകളും  ഇനിമുതൽ ചെയിൻ സർവീസിലേക്ക്
തിരുവനന്തപുരം: കെഎആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഈയാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണിലേക്കു മാറുന്നു. രാവിലെ അഞ്ചു മുതൽ രാത്രി ഏഴുവരെയുള്ള സമയത്ത് ഇനി ഓരോ 10 മിനിറ്റിലും ഓരോ ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം -തൃശൂർ റൂട്ടിൽ സർവീസ് നടത്തും. തിരുവനന്തപുരം-കൊല്ലം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂർ, തിരുവനന്തപുരം-കൊട്ടാരക്കര, കൊട്ടാരക്കര-കോട്ടയം, കോട്ടയം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-തൃശൂർ എന്നീ റൂട്ടുകളിൽ ഇരുഭാഗങ്ങളിലേക്കും ആയാണ് ഈ ചെയിൻ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

യാത്രക്കാർ കൂടുതലുള്ള രാവിലെ ഏഴര മുതൽ മുതൽ ഒൻപതു വരെയും ഉച്ചകഴിഞ്ഞ് നാലര മുതൽ ആറുവരെയുമുള്ള സമയത്ത് ഓരോ അഞ്ചു മിനിറ്റ് ഇടവേളകളിലും ചെയിൻ സർവീസുകൾ ലഭ്യമാകും. കൂടാതെ ദീർഘദൂര യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഓരോ അരമണിക്കൂറിലും തിരുവനന്തപുരം -കായംകുളം, കായംകുളം -എറണാകുളം എന്നീ സർവീസുകളും, ഓരോ 20 മിനിറ്റിലും മൂവാറ്റുപുഴ -തൃശൂർ സർവീസുകളും, ഓരോ 40 മിനിറ്റിലും കോട്ടയം - തൃശൂർ സർവീസുകളും ഉണ്ടാകും.

നിലവിൽ 15 മിനിറ്റ് ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന സൂപ്പർഫാസ്റ്റ് സർവീസുകൾക്കൊപ്പം എൻഎച്ച്, എംസി റോഡുകളിലൂടെയുള്ള ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ഈ വിധത്തിൽ ക്രമീകരിക്കുന്നത് ബസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഏറെ സഹായകമാകുമെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും കെഎആർടിസി വിലയിരുത്തുന്നു.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ ഓർഡിനറി ബസുകളിൽ വിദ്യാർഥികളുടെ അമിതമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മറ്റു യാത്രക്കാർക്ക് ഈ ചെയിൻ സർവീസുകൾ ഏറെ ഉപകാരപ്രദമായിരിക്കും. മാത്രവുമല്ല, ഗതാഗതക്കുരുക്കിൽപെട്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ കോണ്‍വോയ് ആയി സർവീസ് നടത്തേണ്ടിവരുന്ന പ്രശ്നത്തിനും ഇതു പരിഹാരമാകുമെന്നും കെഎആർടിസി മാനേജ്മെന്‍റ് കണക്കുകൂട്ടുന്നു.