കൊച്ചി: അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്ന ഗർഭിണിക്ക് സഹായവുമായി നാവികസേനയെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിനിക്കാണ് നാവികസേന സഹായം എത്തിച്ചത്.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇവരെ ആന്ത്രോത്തിൽനിന്ന് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ള കവരത്തിയിൽ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് ആന്ത്രോത്ത് ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ നാവികസേനയുമായി ബന്ധപ്പെട്ടു. സേനയുടെ ഹെലികോപ്റ്റർ ഈ സമയത്ത് ഉപയോഗിക്കാനാവുമായിരുന്നില്ല.
തുടർന്ന് സേനയ്ക്കുവേണ്ടി ചരക്ക് കടത്താൻ ഉപയോഗിക്കുന്ന കപ്പൽ എം.വി. ട്രൈറ്റണ്‍ ലിബർട്ടി ആന്ത്രോത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ ദ്വീപിലെത്തിയ കപ്പൽ ഗർഭിണിയുമായി കവരത്തിയിൽ തിരിച്ചു. ഇവർക്കൊപ്പം മെഡിക്കൽ സംഘവും ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് കവരത്തിയിലെത്തിയത്. ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി രാവിലെ ആറിന് ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകി.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇവരെ ആന്ത്രോത്തിൽനിന്ന് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ള കവരത്തിയിൽ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് ആന്ത്രോത്ത് ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടർ നാവികസേനയുമായി ബന്ധപ്പെട്ടു. സേനയുടെ ഹെലികോപ്റ്റർ ഈ സമയത്ത് ഉപയോഗിക്കാനാവുമായിരുന്നില്ല.
തുടർന്ന് സേനയ്ക്കുവേണ്ടി ചരക്ക് കടത്താൻ ഉപയോഗിക്കുന്ന കപ്പൽ എം.വി. ട്രൈറ്റണ്‍ ലിബർട്ടി ആന്ത്രോത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ ദ്വീപിലെത്തിയ കപ്പൽ ഗർഭിണിയുമായി കവരത്തിയിൽ തിരിച്ചു. ഇവർക്കൊപ്പം മെഡിക്കൽ സംഘവും ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് കവരത്തിയിലെത്തിയത്. ഇവിടെ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി രാവിലെ ആറിന് ഒരു പെണ്‍കുഞ്ഞിനു ജന്മം നൽകി.