തളിപ്പറമ്പ്: കേരളത്തിൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പരാജയത്തിന് ശബരിമല വിഷയമാണ് കാരണമായതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ. ശബരിമല വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷത്തിനായില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ പഠനക്യാമ്പ് പറശിനിക്കടവ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസിയെയും അവിശ്വാസിയെയും ഒപ്പം നിർത്താതെ സിപിഎമ്മിനും ഇടതുപക്ഷത്തിനും ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മതത്തെയും വിശ്വാസത്തെയും അവസാനിപ്പിക്കുകയെന്ന അജൻഡ സിപിഎമ്മിനില്ല. സിപിഎമ്മിലടക്കം മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസിസമൂഹത്തെ വിശ്വാസിസമൂഹമായിത്തന്നെ കാണണമെന്നും സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎമ്മിന്റെ ലക്ഷ്യമല്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഫാസിസത്തിന് ബദൽ കോൺഗ്രസാണ്, മോദിക്ക് ബദൽ രാഹുൽ ഗാന്ധിയാണ് എന്ന പൊതുബോധം സൃഷ്ടിക്കാൻ യുഡിഎഫിനുമായി. ന്യൂനപക്ഷം ഒന്നടങ്കം കോൺഗ്രസിന് വോട്ട് ചെയ്തത് ഇടതുപക്ഷത്തിനെതിരായ വികാരത്തിന്റെ ഭാഗമായിരുന്നില്ലെന്നും തെറ്റുതിരുത്തി ഇടതുപക്ഷ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിശ്വാസിയെയും അവിശ്വാസിയെയും ഒപ്പം നിർത്താതെ സിപിഎമ്മിനും ഇടതുപക്ഷത്തിനും ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മതത്തെയും വിശ്വാസത്തെയും അവസാനിപ്പിക്കുകയെന്ന അജൻഡ സിപിഎമ്മിനില്ല. സിപിഎമ്മിലടക്കം മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസിസമൂഹത്തെ വിശ്വാസിസമൂഹമായിത്തന്നെ കാണണമെന്നും സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎമ്മിന്റെ ലക്ഷ്യമല്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഫാസിസത്തിന് ബദൽ കോൺഗ്രസാണ്, മോദിക്ക് ബദൽ രാഹുൽ ഗാന്ധിയാണ് എന്ന പൊതുബോധം സൃഷ്ടിക്കാൻ യുഡിഎഫിനുമായി. ന്യൂനപക്ഷം ഒന്നടങ്കം കോൺഗ്രസിന് വോട്ട് ചെയ്തത് ഇടതുപക്ഷത്തിനെതിരായ വികാരത്തിന്റെ ഭാഗമായിരുന്നില്ലെന്നും തെറ്റുതിരുത്തി ഇടതുപക്ഷ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.