പാലക്കാട്: കല്ലേറുണ്ടായതിനെതുടർന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.ബി. രാജേഷിന്റെ തറവാടുവീടിനു പോലീസ് കാവൽ.
രാജേഷിന്റെ കയിലിയാട് മാമ്പറ്റപ്പടിയിലെ തറവാടുവീടിനു നേർക്ക് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ കല്ലേറുണ്ടായിരുന്നു. കയിലിയാട് സെന്ററിൽനിന്നു തുടങ്ങിയ യുഡിഎഫ് പ്രകടനം രാജേഷിന്റെ വീടിന് അടുത്തെത്തിയപ്പോൾ പടക്കമെറിഞ്ഞു. ഇതു ചോദ്യം ചെയ്തതിനെതുടർന്ന് സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.
ഈസമയത്ത് വീട്ടിൽ രാജേഷിന്റെ മാതാപിതാക്കളായ ബാലകൃഷ്ണൻ നായരും രമണിയും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ പരാതിപ്രകാരം ഷൊർണൂർ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
രാജേഷിന്റെ കയിലിയാട് മാമ്പറ്റപ്പടിയിലെ തറവാടുവീടിനു നേർക്ക് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ കല്ലേറുണ്ടായിരുന്നു. കയിലിയാട് സെന്ററിൽനിന്നു തുടങ്ങിയ യുഡിഎഫ് പ്രകടനം രാജേഷിന്റെ വീടിന് അടുത്തെത്തിയപ്പോൾ പടക്കമെറിഞ്ഞു. ഇതു ചോദ്യം ചെയ്തതിനെതുടർന്ന് സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.
ഈസമയത്ത് വീട്ടിൽ രാജേഷിന്റെ മാതാപിതാക്കളായ ബാലകൃഷ്ണൻ നായരും രമണിയും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ പരാതിപ്രകാരം ഷൊർണൂർ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.