കോലഞ്ചേരി: സുറിയാനി ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു പുത്തൻകുരിശിൽ ഭക്തിസാന്ദ്രമായ വരവേല്പ്. ഇന്നലെ ഉച്ചകഴിഞ്ഞു നാലോടെ പാത്രിയർക്കാ സെന്ററിലെത്തിയ പാത്രിയർക്കീസ് ബാവയെ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സൂനഹദോസ് സെക്രട്ടറിയും മെത്രാപ്പോലീത്തൽ ട്രസ്റ്റി സമിതി അംഗവുമായ തോമസ് മാർ തിമോത്തിയോസ്, സമിതി അംഗങ്ങളായ ജോസഫ് മാർ ഗ്രീഗോറിയോസ്, വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
സഭയിലെ മെത്രാപ്പോലീത്താമാർ, വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരും പാത്രിയർക്കീസ് ബാവായെ വരവേൽക്കാൻ എത്തിയിരുന്നു. മാർ അത്തനേഷ്യസ് കത്തീഡ്രലിലെത്തി ധൂപപ്രാർഥന നടത്തിയ ബാവ പിന്നീട് പാത്രിയർക്കാ സെന്ററിലെത്തി എപ്പിസ്കോപ്പൽ സൂനഹദോസിൽ അധ്യക്ഷത വഹിച്ചു. സഭാ വർക്കിംഗ് കമ്മിറ്റിയിലും മാനേജിംഗ് കമ്മിറ്റിയിലും പങ്കെടുത്തു.
വൈകുന്നേരം 6.30യോടെ പാത്രിയർക്കീസ് ബാവായെ പ്രത്യേകം തയാറാക്കിയ രഥമുൾപ്പെടുന്ന വാഹന വ്യൂഹങ്ങളുടെ അകന്പടിയോടെ മലേക്കുരിശ് ദയറായിലേക്ക് ആനയിച്ചു. മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ദീയസ്കോറോസിന്റെ നേതൃത്വത്തിൽ ദയറായിൽ സ്വീകരണം നൽകി. പാത്രിയർക്കീസ് ബാവായുടെ മാതാവ് ഖനീമ ഹന്നയുടെ നാമത്തിൽ പണി തീർത്ത മന്ദിരത്തിന്റെയും പുതിയ ദയറാമന്ദിരത്തിന്റെയും കൂദാശാകർമം പരിശുദ്ധബാവ നിർവഹിച്ചു.
ഇന്നു രാവിലെ മലേക്കുരിശ് ദയറാ പള്ളിയിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കും. ഇവിടെ രാവിലെ 11 നും ഉച്ചകഴിഞ്ഞു മൂന്നിനും നടത്തുന്ന വിവാഹകൂദാശയിൽ ബാവ കാർമികത്വം വഹിക്കും. വൈകുന്നേരം 6.30ന് പുതുതായി പണിതീർത്ത പാന്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ അഭിഷേക കൂദാശ ബാവ നിർവഹിക്കും. മലേക്കുരിശിലെത്തി ദയറായിൽ വിശ്രമിക്കുന്ന പാത്രിയർക്കീസ് ബാവ തിങ്കളാഴ്ച രാവിലെ നെടുന്പാശേരിയിൽനിന്നു ലെബനനിലേക്കു മടങ്ങും.
സഭയിലെ മെത്രാപ്പോലീത്താമാർ, വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരും പാത്രിയർക്കീസ് ബാവായെ വരവേൽക്കാൻ എത്തിയിരുന്നു. മാർ അത്തനേഷ്യസ് കത്തീഡ്രലിലെത്തി ധൂപപ്രാർഥന നടത്തിയ ബാവ പിന്നീട് പാത്രിയർക്കാ സെന്ററിലെത്തി എപ്പിസ്കോപ്പൽ സൂനഹദോസിൽ അധ്യക്ഷത വഹിച്ചു. സഭാ വർക്കിംഗ് കമ്മിറ്റിയിലും മാനേജിംഗ് കമ്മിറ്റിയിലും പങ്കെടുത്തു.
വൈകുന്നേരം 6.30യോടെ പാത്രിയർക്കീസ് ബാവായെ പ്രത്യേകം തയാറാക്കിയ രഥമുൾപ്പെടുന്ന വാഹന വ്യൂഹങ്ങളുടെ അകന്പടിയോടെ മലേക്കുരിശ് ദയറായിലേക്ക് ആനയിച്ചു. മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ദീയസ്കോറോസിന്റെ നേതൃത്വത്തിൽ ദയറായിൽ സ്വീകരണം നൽകി. പാത്രിയർക്കീസ് ബാവായുടെ മാതാവ് ഖനീമ ഹന്നയുടെ നാമത്തിൽ പണി തീർത്ത മന്ദിരത്തിന്റെയും പുതിയ ദയറാമന്ദിരത്തിന്റെയും കൂദാശാകർമം പരിശുദ്ധബാവ നിർവഹിച്ചു.
ഇന്നു രാവിലെ മലേക്കുരിശ് ദയറാ പള്ളിയിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കും. ഇവിടെ രാവിലെ 11 നും ഉച്ചകഴിഞ്ഞു മൂന്നിനും നടത്തുന്ന വിവാഹകൂദാശയിൽ ബാവ കാർമികത്വം വഹിക്കും. വൈകുന്നേരം 6.30ന് പുതുതായി പണിതീർത്ത പാന്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ അഭിഷേക കൂദാശ ബാവ നിർവഹിക്കും. മലേക്കുരിശിലെത്തി ദയറായിൽ വിശ്രമിക്കുന്ന പാത്രിയർക്കീസ് ബാവ തിങ്കളാഴ്ച രാവിലെ നെടുന്പാശേരിയിൽനിന്നു ലെബനനിലേക്കു മടങ്ങും.