ചിങ്ങവനം: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനേയും രണ്ട് സ്കൂട്ടറുകളിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരെയും ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ നാലു പേരേയും മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴിനു എംസി റോഡിൽ ചിങ്ങവനം പുത്തൻ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി ജിനു(30), ചിങ്ങവനം മൂലംകുളം കളത്തിൽ ജെനുവിന്റെ മക്കളായ എറിക്ക്(18), എൽക്ക(13) എന്നിവർക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാരനെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എൽക്കയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ചിങ്ങവനത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സൈലോ കാറാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന കാർ റോഡ് മുറിച്ചു കടക്കുന്നയാളെ ഇടിച്ചു വീഴ്ത്തി എതിർ വശത്തേക്ക് പാഞ്ഞു കയറി എതിരേ വരികയായിരുന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ആദ്യം ജിനു ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി മുന്നോട്ടു പാഞ്ഞ കാർ എറിക്ക് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ മുകളിൽ കയറിയാണ് നിന്നത്.
കുറിച്ചിയിൽനിന്നു ട്യൂഷൻ കഴിഞ്ഞ് എൽക്കയെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു എറിക്ക്. ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടന്ന നാലു പേരേയും അതു വഴി വന്ന ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുമുണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല
ഗാന്ധിനഗർ: ചിങ്ങവനത്ത് ഇന്നലെ രാത്രിയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയെ അപകടത്തിൽപ്പെട്ട കാറിന്റെ അടിയിൽ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാൻ ഓടിക്കൂടിയവരിൽ ആരും തയ്യാറായില്ലെന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ആംബുലൻസ്, കാർ ഡ്രൈവർമാർ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എൽക്കയെയാണു ആദ്യം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
മെഡിക്കൽ കോളജ് പരിസരത്തുള്ള സെന്റ് സെബാസ്റ്റ്യൻ ആംബുലൻസ് ഡ്രൈവർ ഷാഹുൽ ഹമീദായിരുന്നു പെണ്‍കുട്ടിയെ എത്തിച്ചത്. ആശുപത്രി കോന്പൗണ്ടിലേയ്ക്ക് വാഹനം പ്രവേശിച്ചപ്പോൾ തന്നെ ഇദ്ദേഹം ബഹളമുണ്ടാക്കിയാണു അത്യാഹിത വിഭാഗത്തിലേക്കു എത്തിയത്. ബഹളം കേട്ട് സ്ട്രച്ചറുമായി ജീവനക്കാരും സെക്യൂരിറ്റിയും പോലീസും ഓടിയെത്തി ഇവരും ആംബുലൻസും ഡ്രൈവറും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് കുട്ടിയെ സ്ട്രച്ചറിൽ കയറ്റി അത്യാഹിത വിഭാഗത്തിലെ റെഡ് സോണിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് മറ്റൊരു കാറിലാണു എറിക്കിനെ എത്തിച്ചത്. പിന്നീടാണ് ജിനുവിനേയും വഴിയാത്രക്കാരനേയും എത്തിച്ചത്. ഗുരുതരമായ അപകടമുണ്ടായിട്ടും സഹായിക്കാൻ നാട്ടുകാർ തയാറായില്ലെന്നു ആംബലൻസ്, കാർ ഡ്രൈവർമാർ പറഞ്ഞു.
ഇന്നലെ രാത്രി ഏഴിനു എംസി റോഡിൽ ചിങ്ങവനം പുത്തൻ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശി ജിനു(30), ചിങ്ങവനം മൂലംകുളം കളത്തിൽ ജെനുവിന്റെ മക്കളായ എറിക്ക്(18), എൽക്ക(13) എന്നിവർക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാരനെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എൽക്കയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ചിങ്ങവനത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സൈലോ കാറാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന കാർ റോഡ് മുറിച്ചു കടക്കുന്നയാളെ ഇടിച്ചു വീഴ്ത്തി എതിർ വശത്തേക്ക് പാഞ്ഞു കയറി എതിരേ വരികയായിരുന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ആദ്യം ജിനു ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി മുന്നോട്ടു പാഞ്ഞ കാർ എറിക്ക് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ മുകളിൽ കയറിയാണ് നിന്നത്.
കുറിച്ചിയിൽനിന്നു ട്യൂഷൻ കഴിഞ്ഞ് എൽക്കയെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു എറിക്ക്. ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടന്ന നാലു പേരേയും അതു വഴി വന്ന ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുമുണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല
ഗാന്ധിനഗർ: ചിങ്ങവനത്ത് ഇന്നലെ രാത്രിയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയെ അപകടത്തിൽപ്പെട്ട കാറിന്റെ അടിയിൽ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാൻ ഓടിക്കൂടിയവരിൽ ആരും തയ്യാറായില്ലെന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ആംബുലൻസ്, കാർ ഡ്രൈവർമാർ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എൽക്കയെയാണു ആദ്യം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
മെഡിക്കൽ കോളജ് പരിസരത്തുള്ള സെന്റ് സെബാസ്റ്റ്യൻ ആംബുലൻസ് ഡ്രൈവർ ഷാഹുൽ ഹമീദായിരുന്നു പെണ്‍കുട്ടിയെ എത്തിച്ചത്. ആശുപത്രി കോന്പൗണ്ടിലേയ്ക്ക് വാഹനം പ്രവേശിച്ചപ്പോൾ തന്നെ ഇദ്ദേഹം ബഹളമുണ്ടാക്കിയാണു അത്യാഹിത വിഭാഗത്തിലേക്കു എത്തിയത്. ബഹളം കേട്ട് സ്ട്രച്ചറുമായി ജീവനക്കാരും സെക്യൂരിറ്റിയും പോലീസും ഓടിയെത്തി ഇവരും ആംബുലൻസും ഡ്രൈവറും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് കുട്ടിയെ സ്ട്രച്ചറിൽ കയറ്റി അത്യാഹിത വിഭാഗത്തിലെ റെഡ് സോണിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് മറ്റൊരു കാറിലാണു എറിക്കിനെ എത്തിച്ചത്. പിന്നീടാണ് ജിനുവിനേയും വഴിയാത്രക്കാരനേയും എത്തിച്ചത്. ഗുരുതരമായ അപകടമുണ്ടായിട്ടും സഹായിക്കാൻ നാട്ടുകാർ തയാറായില്ലെന്നു ആംബലൻസ്, കാർ ഡ്രൈവർമാർ പറഞ്ഞു.