കല്യോട്ട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ചോര വീണ മണ്ണിൽ അശ്രുപൂജയർപ്പിച്ചു നിയുക്ത കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഇന്നലെ രാവിലെ കല്യോട്ടെത്തിയ ഉണ്ണിത്താനെ സ്വീകരിക്കാൻ നിരോധനാജ്ഞയും മറികടന്നു സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു നാട്ടുകാരാണു തടിച്ചുകൂടിയത്. പിന്നീട് ശരത്ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. "സ്ഥാനാർഥിയായിട്ടുള്ള എന്റെ യാത്ര ആരംഭിച്ചത് ഈ മണ്ണിൽനിന്നാണ്. കല്യോട്ടെ അമ്മമാര്‍ ചില്ലിക്കാശുകള്‍ സ്വരുക്കൂട്ടിയാണ് എനിക്കു കെട്ടിവയ്ക്കാനുള്ള തുക ഉണ്ടാക്കിയത്. ആ പണമാണ് ഞാന്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ച് എണ്ണിയെടുക്കാനാവശ്യപ്പെട്ടത്. ഇപ്പോള്‍ ഞാന്‍ പാര്‍ലമെന്റില്‍ അംഗമായിരിക്കുന്നു.
എംപിയെന്ന നിലയില്‍ എന്റെ യാത്ര ഞാന്‍ ഇവിടെനിന്ന് ആരംഭിക്കുന്നു. ഈ രണ്ടു കുഞ്ഞുങ്ങളുടെയും ആത്മാവിനു നിത്യശാന്തി നേരുകയാണ്. ഞാന്‍ മരിക്കുന്നതുവരെ എന്റെ ഹൃദയത്തിന്റെ കാന്‍വാസില്‍ ആ കുടുംബങ്ങള്‍ ഉണ്ടാകും’’ - ഉണ്ണിത്താന് കണ്ഠമിടറി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ മുദ്രാവാക്യം അന്തരീക്ഷത്തിലുയര്‍ന്നു.
പിന്നീട് ശരത്തിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു. സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും ഉണ്ണിത്താനെ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് ബോംബേറ് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപു കൃഷ്ണന്റെ വീടും സന്ദർശിച്ചു. ഉണ്ണിത്താന്റെ മക്കളായ അഖിൽ, അമൽ, കോൺഗ്രസ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ നായർ, പി.കെ.ഫൈസൽ, ജി.രതികുമാർ, സാജിദ് മൗവ്വൽ, രാജൻ പെരിയ, ബാലകൃഷ്ണൻ പെരിയ, ജമീല അഹമ്മദ്, ധന്യ സുരേഷ്, നോയൽ ടോമിൻ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
എംപിയെന്ന നിലയില്‍ എന്റെ യാത്ര ഞാന്‍ ഇവിടെനിന്ന് ആരംഭിക്കുന്നു. ഈ രണ്ടു കുഞ്ഞുങ്ങളുടെയും ആത്മാവിനു നിത്യശാന്തി നേരുകയാണ്. ഞാന്‍ മരിക്കുന്നതുവരെ എന്റെ ഹൃദയത്തിന്റെ കാന്‍വാസില്‍ ആ കുടുംബങ്ങള്‍ ഉണ്ടാകും’’ - ഉണ്ണിത്താന് കണ്ഠമിടറി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ മുദ്രാവാക്യം അന്തരീക്ഷത്തിലുയര്‍ന്നു.
പിന്നീട് ശരത്തിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു. സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും ഉണ്ണിത്താനെ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് ബോംബേറ് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപു കൃഷ്ണന്റെ വീടും സന്ദർശിച്ചു. ഉണ്ണിത്താന്റെ മക്കളായ അഖിൽ, അമൽ, കോൺഗ്രസ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ നായർ, പി.കെ.ഫൈസൽ, ജി.രതികുമാർ, സാജിദ് മൗവ്വൽ, രാജൻ പെരിയ, ബാലകൃഷ്ണൻ പെരിയ, ജമീല അഹമ്മദ്, ധന്യ സുരേഷ്, നോയൽ ടോമിൻ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.