നെടുന്പാശേരി: യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രാജി സൂനഹദോസ് ചർച്ച ചെയ്യുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. നെടുന്പാശേരി വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂനഹദോസ് തീരുമാനം വരെ തൽസ്ഥാനത്ത് തുടരാനാണു നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ഇന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സൂനഹദോസ് ചേരുന്നുണ്ട്. സഭയിലെ മറ്റ് ആഭ്യന്തരപ്രശ്നങ്ങൾ വർക്കിംഗ്, മാനേജിംഗ് കമ്മിറ്റികൾ ചർച്ച ചെയ്ത് പരിഹരിക്കും. ദൈവാനുഗ്രഹമുള്ള സമൂഹത്തിൽ മാത്രമേ ശാശ്വതമായ ശാന്തിയും സമാധാനവും നിലനിൽക്കുകയുള്ളൂ എന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ഇന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സൂനഹദോസ് ചേരുന്നുണ്ട്. സഭയിലെ മറ്റ് ആഭ്യന്തരപ്രശ്നങ്ങൾ വർക്കിംഗ്, മാനേജിംഗ് കമ്മിറ്റികൾ ചർച്ച ചെയ്ത് പരിഹരിക്കും. ദൈവാനുഗ്രഹമുള്ള സമൂഹത്തിൽ മാത്രമേ ശാശ്വതമായ ശാന്തിയും സമാധാനവും നിലനിൽക്കുകയുള്ളൂ എന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.