തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാൻ അടുത്ത മാസം ആറിനു സംസ്ഥാന എക്സിക്യൂട്ടീവും 12, 13 തീയതികളിൽ സംസ്ഥാന കൗണ്‍സിലും വിളിച്ചുചേർക്കാൻ ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പാർട്ടി മത്സരിച്ച നാലു ലോക്സഭാ മണ്ഡലങ്ങളിലേയും ജില്ലാ കൗണ്സിലുകളോടു തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നേതൃയോഗം തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുക. ഇതിനു മുമ്പായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത് ജില്ലാ കൗണ്‍സിലുകൾ ചേരാനും തീരുമാനിച്ചു.
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന സി. ദിവാകരൻ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ച് വിലയിരുത്തലൊന്നും ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ല.
സംസ്ഥാനത്തു യുഡിഎഫിനുണ്ടായ മികച്ച വിജയം വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്നും പാർട്ടി സ്ഥാനാർഥികൾ മത്സരിച്ച നാലു മണ്ഡലങ്ങളിലും ഉണ്ടായ തോൽവി നിസാരമായി കാണാനാവില്ലെന്നും മാത്രമാണു ഇന്നലെ നടന്ന എക്സിക്യൂട്ടീവിൽ ഉണ്ടായ വിലയിരുത്തൽ. ഈ മാസം 27,28 തീയതികളിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവും കൗണ്‍സിലും ചേരും. ദേശീയ നേതാക്കൾ പങ്കെടുത്തുകൊണ്ടാവും കേരളത്തിൽ അടുത്ത മാസം സിപിഐയുടെ നേതൃയോഗങ്ങൾ ചേരുക.
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന സി. ദിവാകരൻ ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ച് വിലയിരുത്തലൊന്നും ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ല.
സംസ്ഥാനത്തു യുഡിഎഫിനുണ്ടായ മികച്ച വിജയം വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്നും പാർട്ടി സ്ഥാനാർഥികൾ മത്സരിച്ച നാലു മണ്ഡലങ്ങളിലും ഉണ്ടായ തോൽവി നിസാരമായി കാണാനാവില്ലെന്നും മാത്രമാണു ഇന്നലെ നടന്ന എക്സിക്യൂട്ടീവിൽ ഉണ്ടായ വിലയിരുത്തൽ. ഈ മാസം 27,28 തീയതികളിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവും കൗണ്‍സിലും ചേരും. ദേശീയ നേതാക്കൾ പങ്കെടുത്തുകൊണ്ടാവും കേരളത്തിൽ അടുത്ത മാസം സിപിഐയുടെ നേതൃയോഗങ്ങൾ ചേരുക.