വാഴക്കുളം: സംസ്ഥാന സർക്കാരിന്റെ വിഷുബംപർ അഞ്ചു കോടി രൂപ ലഭിച്ച ഭാഗ്യവാൻ വാഴക്കുളത്തെ ലോട്ടറി വിൽപനക്കാരനായ തമിഴ്നാട് തിരുനെൽവേലി കോട്ടൈ കരികുളം സ്വദേശി ചെല്ലപ്പ (39). വിൽക്കാൻ കഴിയാതെ മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
നറുക്കെടുപ്പു നടന്ന വ്യാഴാഴ്ചതന്നെ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞിരുന്നെന്നും സുരക്ഷാകാരണങ്ങളാലാണു പുറത്തു പറയാതിരുന്നതെന്നും ചെല്ലപ്പ പറഞ്ഞു. ടിക്കറ്റ് എസ്ബിഐ വാഴക്കുളം ശാഖയിൽ ഏൽപ്പിച്ചു. വാഴക്കുളം സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് ലോട്ടറിക്കച്ചവടം നടത്തിവരികയാണു ചെല്ലപ്പ. കല്ലൂർക്കാട് കവലയിലുള്ള പ്രതീക്ഷ ലോട്ടറി സ്ഥാപനം ഉടമ എം.എം. നൗഷാദിൽനിന്നു വിൽപ്പനയ്ക്കായി വാങ്ങിയതാണു സമ്മാനാർഹമായ ടിക്കറ്റ്.
തമിഴ്നാട് സർക്കാർ നൽകിയ മൂന്നു സെന്റിൽ നിർമിച്ച വീടാണ് ഇതുവരെയുള്ള ആകെ സമ്പാദ്യമെന്നു ചെല്ലപ്പ പറഞ്ഞു. പന്ത്രണ്ടു വർഷം മുന്പു കൂലിപ്പണിക്കാരനായി വാഴക്കുളത്തെത്തിയ ഇയാൾ കുടുംബസമേതം കൊളമ്പേൽ ബിൽഡിംഗ്സിൽ വാടകയ്ക്കാണു താമസം. ഭാര്യ: സുമതി. മക്കൾ: സഞ്ജീവ്, ശെൽവ നമിത (ഇരുവരും വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വിദ്യാർഥികൾ).
നറുക്കെടുപ്പു നടന്ന വ്യാഴാഴ്ചതന്നെ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞിരുന്നെന്നും സുരക്ഷാകാരണങ്ങളാലാണു പുറത്തു പറയാതിരുന്നതെന്നും ചെല്ലപ്പ പറഞ്ഞു. ടിക്കറ്റ് എസ്ബിഐ വാഴക്കുളം ശാഖയിൽ ഏൽപ്പിച്ചു. വാഴക്കുളം സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് ലോട്ടറിക്കച്ചവടം നടത്തിവരികയാണു ചെല്ലപ്പ. കല്ലൂർക്കാട് കവലയിലുള്ള പ്രതീക്ഷ ലോട്ടറി സ്ഥാപനം ഉടമ എം.എം. നൗഷാദിൽനിന്നു വിൽപ്പനയ്ക്കായി വാങ്ങിയതാണു സമ്മാനാർഹമായ ടിക്കറ്റ്.
തമിഴ്നാട് സർക്കാർ നൽകിയ മൂന്നു സെന്റിൽ നിർമിച്ച വീടാണ് ഇതുവരെയുള്ള ആകെ സമ്പാദ്യമെന്നു ചെല്ലപ്പ പറഞ്ഞു. പന്ത്രണ്ടു വർഷം മുന്പു കൂലിപ്പണിക്കാരനായി വാഴക്കുളത്തെത്തിയ ഇയാൾ കുടുംബസമേതം കൊളമ്പേൽ ബിൽഡിംഗ്സിൽ വാടകയ്ക്കാണു താമസം. ഭാര്യ: സുമതി. മക്കൾ: സഞ്ജീവ്, ശെൽവ നമിത (ഇരുവരും വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വിദ്യാർഥികൾ).