കൊച്ചി: ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഒരു വിഭാഗം എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനത്തിനു കമ്യൂണിറ്റി ക്വോട്ട നിഷേധിക്കുന്ന സാഹചര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ അറിയിച്ചു.
മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റിന്റെ പേരിൽ കഴിഞ്ഞ വർഷം വരെ തുടർന്നുവന്ന രീതി പെട്ടെന്നു മാറ്റുന്നത് വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും പ്രതിസന്ധിയുണ്ടാക്കും. ഹൈസ്കൂൾ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, അതേ മാനേജ്മെന്റിനു കീഴിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെടുന്പോഴും അർഹതപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രശ്നത്തിനു വിദ്യാഭ്യാസ വകുപ്പ് ഉടൻ പരിഹാരമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും ഫാ. കരിവേലിക്കൽ പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ കമ്യൂണിറ്റി ക്വോട്ടയ്ക്കു മുന്‍പൊന്നുമില്ലാത്ത ഉപാധികൾ മുന്നറിയിപ്പില്ലാതെ മുന്നോട്ടു വയ്ക്കുന്നതു പ്രതിഷേധാർഹമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ ചൂണ്ടിക്കാട്ടി. നൂറുകണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് ഉടൻ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റിന്റെ പേരിൽ കഴിഞ്ഞ വർഷം വരെ തുടർന്നുവന്ന രീതി പെട്ടെന്നു മാറ്റുന്നത് വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും പ്രതിസന്ധിയുണ്ടാക്കും. ഹൈസ്കൂൾ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന മൈനോറിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, അതേ മാനേജ്മെന്റിനു കീഴിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെടുന്പോഴും അർഹതപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രശ്നത്തിനു വിദ്യാഭ്യാസ വകുപ്പ് ഉടൻ പരിഹാരമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും ഫാ. കരിവേലിക്കൽ പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ കമ്യൂണിറ്റി ക്വോട്ടയ്ക്കു മുന്‍പൊന്നുമില്ലാത്ത ഉപാധികൾ മുന്നറിയിപ്പില്ലാതെ മുന്നോട്ടു വയ്ക്കുന്നതു പ്രതിഷേധാർഹമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ ചൂണ്ടിക്കാട്ടി. നൂറുകണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് ഉടൻ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.