തൃശൂർ: മൂന്നു കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ പിടികൂടി. 2.250 കിലോ ഹാഷിഷ് ഓയിൽ, ഒന്നര ഗ്രാം എംഡിഎംഎ, രണ്ടര ഗ്രാം ആംഫിറ്റമിൻ എന്നിവ സഹിതം തൃശൂർ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ (25), കണ്ണൂർ ഓളയാർ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെയാണു എക്സൈസ് സംഘം പിടികൂടിയത്.
ഓണ്‍ലൈനായി മയക്കുമരുന്ന് പാഴ്സലായി വരുത്തുകയും ടെലഗ്രാം എന്ന ആപ് വഴി സമൂഹ മാധ്യമങ്ങളിലൂടെ കച്ചവടം നടത്തുകയും ചെയ്യുന്ന ഇവരെ രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെയാണു കുടുക്കിയത്. മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ എന്നിവയുമായി മിഥിനെയാണ് ആദ്യം പിടികൂടിയത്. ഇയാളുടെ അലങ്കാര മത്സ്യവിൽപനശാലയുടെ വിലാസത്തിലേക്കു പാഴ്സലായി മയക്കുമരുന്നു വരുത്തിച്ചാണ് ഇടപാടു നടത്തിയിരുന്നത്.
അലങ്കാര മത്സ്യത്തെ വാങ്ങാനെന്ന വ്യാജേന എക്സൈസ് സംഘത്തിലെ ഒരാൾ മിഥിനെ സമീപിച്ചു ചങ്ങാത്തം സ്ഥാപിച്ചശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു കുടുക്കുകയായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 1,250 രൂപയ്ക്കാണ് വിറ്റിരുന്നത്. ആന്ധ്രപ്രദേശിൽനിന്നാണ് ഓയിൽ കൊണ്ടുവന്നത്. മറ്റു മയക്കുമരുന്നുകൾ ഓണ്‍ലൈൻ വഴി വരുത്തുകയാണു പതിവെന്നും പ്രതി എക്സൈസിനോടു പറഞ്ഞു. ഒരു കോടി രൂപയുടെ മയക്കുമരുന്നുകളാണു മിഥിനിൽനിന്നു പിടിച്ചെടുത്തത്. മിഥിന്റെ ഫോണിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു വ്യാപാരിയായ കണ്ണൂർ സ്വദേശി ചിഞ്ചു മാത്യുവിനെ പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനു പിറകിൽ നിന്നും 8.7 ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലും ഇയാളിൽനിന്നു പിടിച്ചെടുത്തു.
കൊച്ചിയിൽ താമസിച്ചാണ് ചിഞ്ചു മാത്യുവിന്റെ വ്യാപാരം. തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസം എത്തുകയും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചവർക്കു മയക്കുമരുന്നു നൽകി തിരികെ പോകുന്നതുമായിരുന്നു ഇയാളുടെ വ്യാപാര രീതി.
ആന്ധ്രയിൽനിന്നു കൊറിയർ മാർഗമാണു ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നു മാത്യു പറഞ്ഞു. ഒരു കുപ്പി ഹാഷിഷ് ഓയിലിന് അയ്യായിരം രൂപയാണ് ഈടാക്കിയിരുന്നത്. കഞ്ചാവ് വിറ്റാൽ കിട്ടുന്നതിലും നാലിരട്ടി ലാഭം ഹാഷിഷ് ഓയിൽ വിറ്റാൽ ലഭിക്കുമത്രേ. ഒന്നര കോടി വിലവരുന്ന ഒന്നര കിലോ ഹാഷിഷ് ആണ് ഇയാളിൽനിന്നു പിടികൂടിയത്.
ഓണ്‍ലൈനായി മയക്കുമരുന്ന് പാഴ്സലായി വരുത്തുകയും ടെലഗ്രാം എന്ന ആപ് വഴി സമൂഹ മാധ്യമങ്ങളിലൂടെ കച്ചവടം നടത്തുകയും ചെയ്യുന്ന ഇവരെ രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെയാണു കുടുക്കിയത്. മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ എന്നിവയുമായി മിഥിനെയാണ് ആദ്യം പിടികൂടിയത്. ഇയാളുടെ അലങ്കാര മത്സ്യവിൽപനശാലയുടെ വിലാസത്തിലേക്കു പാഴ്സലായി മയക്കുമരുന്നു വരുത്തിച്ചാണ് ഇടപാടു നടത്തിയിരുന്നത്.
അലങ്കാര മത്സ്യത്തെ വാങ്ങാനെന്ന വ്യാജേന എക്സൈസ് സംഘത്തിലെ ഒരാൾ മിഥിനെ സമീപിച്ചു ചങ്ങാത്തം സ്ഥാപിച്ചശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു കുടുക്കുകയായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 1,250 രൂപയ്ക്കാണ് വിറ്റിരുന്നത്. ആന്ധ്രപ്രദേശിൽനിന്നാണ് ഓയിൽ കൊണ്ടുവന്നത്. മറ്റു മയക്കുമരുന്നുകൾ ഓണ്‍ലൈൻ വഴി വരുത്തുകയാണു പതിവെന്നും പ്രതി എക്സൈസിനോടു പറഞ്ഞു. ഒരു കോടി രൂപയുടെ മയക്കുമരുന്നുകളാണു മിഥിനിൽനിന്നു പിടിച്ചെടുത്തത്. മിഥിന്റെ ഫോണിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നു വ്യാപാരിയായ കണ്ണൂർ സ്വദേശി ചിഞ്ചു മാത്യുവിനെ പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനു പിറകിൽ നിന്നും 8.7 ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലും ഇയാളിൽനിന്നു പിടിച്ചെടുത്തു.
കൊച്ചിയിൽ താമസിച്ചാണ് ചിഞ്ചു മാത്യുവിന്റെ വ്യാപാരം. തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസം എത്തുകയും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചവർക്കു മയക്കുമരുന്നു നൽകി തിരികെ പോകുന്നതുമായിരുന്നു ഇയാളുടെ വ്യാപാര രീതി.
ആന്ധ്രയിൽനിന്നു കൊറിയർ മാർഗമാണു ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നു മാത്യു പറഞ്ഞു. ഒരു കുപ്പി ഹാഷിഷ് ഓയിലിന് അയ്യായിരം രൂപയാണ് ഈടാക്കിയിരുന്നത്. കഞ്ചാവ് വിറ്റാൽ കിട്ടുന്നതിലും നാലിരട്ടി ലാഭം ഹാഷിഷ് ഓയിൽ വിറ്റാൽ ലഭിക്കുമത്രേ. ഒന്നര കോടി വിലവരുന്ന ഒന്നര കിലോ ഹാഷിഷ് ആണ് ഇയാളിൽനിന്നു പിടികൂടിയത്.