കൊച്ചി: കലാപത്തെത്തുടർന്നു സർക്കാർ ഏറ്റെടുത്ത മാറാട് ഹിദായത്തുൽ ഇഖ് വാൻ ജുമാ മസ്ജിദിനോടു ചേർന്ന മദ്രസ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. മാറാട് കലാപത്തെത്തുടർന്ന് 2003 മേയ് എട്ടിനാണ് സർക്കാർ പള്ളി ഏറ്റെടുത്തത്. മദ്രസ ഏറ്റെടുക്കാൻ സർക്കാരിന്റെ ഉത്തരവിൽ പറഞ്ഞിരുന്നില്ലെങ്കിലും ഇതും ഏറ്റെടുത്തിരുന്നു.
ഇവിടെ മതപഠനം വീണ്ടും തുടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മാറാട് നുസ്റത്തുൽ ഇഖ് വാൻ സംഘം സെക്രട്ടറി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സർക്കാർ ഏറ്റെടുത്ത പള്ളിയിൽ പിന്നീട് നിബന്ധനകളോടെ പ്രാർഥന നടത്താനും 2012ൽ നബിദിനാഘോഷം നടത്താനും അനുമതി നൽകിയിരുന്നു. മദ്രസ നടത്തിപ്പിന് അനുമതി തേടി ഹർജിക്കാർ നൽകിയ അപേക്ഷയിൽ ഇതനുവദിക്കാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശിച്ചിരുന്നു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനും ചുറ്റുമതിൽ കെട്ടാനും അനുവദിച്ചെങ്കിലും മദ്രസ പ്രവർത്തിപ്പിക്കുന്നതു ജില്ലാ കളക്ടർ തടഞ്ഞു. മദ്രസ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നു ന്യൂനപക്ഷ കമ്മീഷൻ വീണ്ടും ഉത്തരവിറക്കിയെങ്കിലും കളക്ടർ നടപടിയെടുത്തില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്കു നിവേദനം നൽകിയിട്ടു ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ മതപഠനം വീണ്ടും തുടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മാറാട് നുസ്റത്തുൽ ഇഖ് വാൻ സംഘം സെക്രട്ടറി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സർക്കാർ ഏറ്റെടുത്ത പള്ളിയിൽ പിന്നീട് നിബന്ധനകളോടെ പ്രാർഥന നടത്താനും 2012ൽ നബിദിനാഘോഷം നടത്താനും അനുമതി നൽകിയിരുന്നു. മദ്രസ നടത്തിപ്പിന് അനുമതി തേടി ഹർജിക്കാർ നൽകിയ അപേക്ഷയിൽ ഇതനുവദിക്കാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശിച്ചിരുന്നു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനും ചുറ്റുമതിൽ കെട്ടാനും അനുവദിച്ചെങ്കിലും മദ്രസ പ്രവർത്തിപ്പിക്കുന്നതു ജില്ലാ കളക്ടർ തടഞ്ഞു. മദ്രസ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നു ന്യൂനപക്ഷ കമ്മീഷൻ വീണ്ടും ഉത്തരവിറക്കിയെങ്കിലും കളക്ടർ നടപടിയെടുത്തില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്കു നിവേദനം നൽകിയിട്ടു ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.