വാഴക്കുളം: സംസ്ഥാന സർക്കാരിന്റെ വിഷു ബന്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴ വാഴക്കുളത്ത് വിറ്റ ടിക്കറ്റിനു ലഭിച്ചു.
യുബി 532395 എന്ന നന്പറിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി അടിച്ചിരിക്കുന്നത്. ഇതുവരെയും ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
വാഴക്കുളത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിർവശത്ത് സംസ്ഥാന പാതയോടു ചേർന്നുള്ള ലോട്ടറി വില്പനശാലയിൽ നിന്നാണ് ലോട്ടറി വിറ്റത്. മൂവാറ്റുപുഴ ലോട്ടറി സബ് ഓഫീസിൽനിന്ന് വാഴക്കുളം കല്ലൂർക്കാട് കവലയിലുള്ള പ്രതീക്ഷ ലോട്ടറി സ്ഥാപന ഉടമ എം.എം. നൗഷാദ് മൊത്ത വില്പനയ്ക്കായി വാങ്ങിയ ടിക്കറ്റിൽ ഉൾപ്പെട്ടതാണ് ബന്പർ അടിച്ച ടിക്കറ്റ്. ഇദ്ദേഹത്തിന്റെതന്നെ ഉടമസ്ഥതയിലുള്ളതാണ് ബസ് സ്റ്റാന്‍ഡിനോടു ചേർന്നുള്ള ലോട്ടറി വില്പനശാലയും.
യുബി 532395 എന്ന നന്പറിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി അടിച്ചിരിക്കുന്നത്. ഇതുവരെയും ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
വാഴക്കുളത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിർവശത്ത് സംസ്ഥാന പാതയോടു ചേർന്നുള്ള ലോട്ടറി വില്പനശാലയിൽ നിന്നാണ് ലോട്ടറി വിറ്റത്. മൂവാറ്റുപുഴ ലോട്ടറി സബ് ഓഫീസിൽനിന്ന് വാഴക്കുളം കല്ലൂർക്കാട് കവലയിലുള്ള പ്രതീക്ഷ ലോട്ടറി സ്ഥാപന ഉടമ എം.എം. നൗഷാദ് മൊത്ത വില്പനയ്ക്കായി വാങ്ങിയ ടിക്കറ്റിൽ ഉൾപ്പെട്ടതാണ് ബന്പർ അടിച്ച ടിക്കറ്റ്. ഇദ്ദേഹത്തിന്റെതന്നെ ഉടമസ്ഥതയിലുള്ളതാണ് ബസ് സ്റ്റാന്‍ഡിനോടു ചേർന്നുള്ള ലോട്ടറി വില്പനശാലയും.