തിരുവനന്തപുരം: തപാൽ വോട്ടും സർവീസ് വോട്ടും എണ്ണിയപ്പോൾ ബിജെപി നേടിയ ലീഡ് നില രാവിലെ കെപിസിസി ഓഫീസിനെ മൗനത്തിലാഴ്ത്തി. 8.40 ഓടെ വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണിയതോടെ ആദ്യലീഡ് പുറത്തുവന്നു. യുഡിഎഫിന്റെ ലീഡ് നില പുറത്തുവന്നതോടെ പ്രവർത്തകർക്ക് ആശ്വാസമായി.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ ലീഡ് നിലവന്നതോടെ കെപിസിസി ഓഫീസ് ഉണർന്നു. ഏതാനും പ്രവർത്തകർകൂടെയെത്തിയതോടെ രംഗം ഉഷാറായിതുടങ്ങി. ഒന്‍പതരയോടെ യുഡിഎഫ് 20 സീറ്റിലും ലീഡ് നേടിയതോടെ കൈയടി ഉയർന്നു. ഒന്‍പതരയോടെ കെപിസിസി ഓഫീസിനു മുന്നിൽ വലിയ കൊടികൾ വീശി പ്രവർത്തകർ ചുവടുവച്ചു. ഇതിനിടയിൽ പാലോട് രവിയും തന്പാനൂർ രവിയും എത്തി പ്രവർത്തകർക്ക് ആവേശം പകർന്നു. ഇതിനിടെ എൽഡിഎഫ് ഏതാനും സീറ്റിൽ ലീഡ് നേടി. വീണ്ടും യുഡിഎഫ് 20 സീറ്റിലും ലീഡ് നേടിയതോടെ ആഹ്ളാദം ഉയർന്നു.
ലീഡ് നില മാറി മറിയുന്നതിനിടെ വി.എസ്. ഹരീന്ദ്രനാഥും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും എത്തി. ഈ സമയവും പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം തുടർന്നുകൊണ്ടിരുന്നു.
ഉച്ചയോടെ കൂടുതൽ പ്രവർത്തകർ എത്തിതുടങ്ങി. 2.50-ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെത്തിയതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉയർന്നു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടൂർ പ്രകാശും എത്തിയപ്പോഴും പ്രവർത്തകരുടെ ആരവം ഉയർന്നു.
മൂന്നോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പത്രസമ്മേളനം തുടങ്ങി. പത്രസമ്മേളനം നടക്കുന്നതിനിടെയാണ് ശശി തരൂർ എത്തിയത്. പത്രസമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനും അടൂർ പ്രകാശിനും ലഡു നൽകിയതോടെ ഫോട്ടോഗ്രാഫർമാർ ദൃശ്യം പകർത്താൻ മത്സരമായി.
ഇതിനിടെ കെപിസിസി ഓഫീസ് പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞുതുടങ്ങി. വൈകുന്നേരമായതോടെ പ്രവർത്തകർ ബൈക്കുകളിൽ റാലിയായി റോഡിലേക്കിറങ്ങി.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ ലീഡ് നിലവന്നതോടെ കെപിസിസി ഓഫീസ് ഉണർന്നു. ഏതാനും പ്രവർത്തകർകൂടെയെത്തിയതോടെ രംഗം ഉഷാറായിതുടങ്ങി. ഒന്‍പതരയോടെ യുഡിഎഫ് 20 സീറ്റിലും ലീഡ് നേടിയതോടെ കൈയടി ഉയർന്നു. ഒന്‍പതരയോടെ കെപിസിസി ഓഫീസിനു മുന്നിൽ വലിയ കൊടികൾ വീശി പ്രവർത്തകർ ചുവടുവച്ചു. ഇതിനിടയിൽ പാലോട് രവിയും തന്പാനൂർ രവിയും എത്തി പ്രവർത്തകർക്ക് ആവേശം പകർന്നു. ഇതിനിടെ എൽഡിഎഫ് ഏതാനും സീറ്റിൽ ലീഡ് നേടി. വീണ്ടും യുഡിഎഫ് 20 സീറ്റിലും ലീഡ് നേടിയതോടെ ആഹ്ളാദം ഉയർന്നു.
ലീഡ് നില മാറി മറിയുന്നതിനിടെ വി.എസ്. ഹരീന്ദ്രനാഥും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും എത്തി. ഈ സമയവും പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം തുടർന്നുകൊണ്ടിരുന്നു.
ഉച്ചയോടെ കൂടുതൽ പ്രവർത്തകർ എത്തിതുടങ്ങി. 2.50-ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെത്തിയതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉയർന്നു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടൂർ പ്രകാശും എത്തിയപ്പോഴും പ്രവർത്തകരുടെ ആരവം ഉയർന്നു.
മൂന്നോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പത്രസമ്മേളനം തുടങ്ങി. പത്രസമ്മേളനം നടക്കുന്നതിനിടെയാണ് ശശി തരൂർ എത്തിയത്. പത്രസമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനും അടൂർ പ്രകാശിനും ലഡു നൽകിയതോടെ ഫോട്ടോഗ്രാഫർമാർ ദൃശ്യം പകർത്താൻ മത്സരമായി.
ഇതിനിടെ കെപിസിസി ഓഫീസ് പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞുതുടങ്ങി. വൈകുന്നേരമായതോടെ പ്രവർത്തകർ ബൈക്കുകളിൽ റാലിയായി റോഡിലേക്കിറങ്ങി.