തിരുവനന്തപുരം: മത്സരിച്ച എംഎൽഎമാരിൽ നാലുപേർ ലോക്സഭയിലേക്ക്. കോണ്ഗ്രസ് അംഗങ്ങളായ കെ.മുരളീധരൻ- വടകര, ഹൈബി ഈഡൻ- എറണാകുളം, അടൂർ പ്രകാശ്- ആറ്റിങ്ങൽ എന്നിവരും സിപിഎമ്മിലെ എ.എം. ആരിഫും (ആലപ്പുഴ) ആണു വിജയിച്ചത്. ഇവർ യഥാക്രമം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂർക്കാവ്, എറണാകുളം, കോന്നി, അരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്.
കൂടാതെ കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന പാലായിലും പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. മൊത്തം ഒൻപത് എംഎൽഎമാർ ലോക്സഭയിലേക്ക് ജനവിധി തേടിയിരുന്നു. ഇതിൽ അഞ്ചു പേർ പരാജയപ്പെട്ടു. വീണാ ജോർജ് (പത്തനംതിട്ട), പി.വി. അൻവർ (നിലന്പൂർ), എ. പ്രദീപ്കുമാർ (കോഴിക്കോട്), സി. ദിവാകരൻ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാർ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്.
എംഎൽഎമാരിൽ തിരുവനന്തപുരത്തു മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരൻ മാത്രമാണ് മൂന്നാമതായത്. യുഡിഎഫിലെ ശശി തരൂർ വിജയിച്ച തിരുവനന്തപുരത്ത് എൻഡിഎയിലെ കുമ്മനം രാജശേഖരൻ രണ്ടാമതെത്തി.
പത്തനംതിട്ട ജില്ലയിലെ അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഇതിൽ അടൂർ പ്രകാശ് (കോന്നി) മാത്രമാണു വിജയിച്ചത്. ഇനി കോന്നിയിൽ ഉപതെരഞ്ഞെടുപ്പു നടക്കും. വീണാ ജോർജ് പ്രതിനിധീകരിച്ച ആറൻമുളയിൽ ഇവർ രണ്ടാമതായി. യുഡിഎഫിലെ ആന്റോ ആന്റണിയാണ് ഇവിടെ ഒന്നാമതെത്തിയത്. ചിറ്റയം ഗോപകുമാർ മണ്ഡലത്തിനു പുറത്തുള്ള മാവേലിക്കരയിലാണു മത്സരിച്ചത്.
കോഴിക്കോട് മത്സരിച്ച എ. പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്തിൽ യുഡിഎഫിലെ എം.കെ. രാഘവൻ ലീഡ് നേടി. ആലപ്പുഴയിൽ എൽഡിഎഫിലെ എ.എം. ആരിഫ് വിജയിച്ചെങ്കിലും നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന അരൂർ മണ്ഡലത്തിൽ എതിർ സ്ഥാനാർഥി യുഡിഎഫിലെ ഷാനിമോൾ ഉസ്മാനാണ് ലീഡ് ചെയ്തത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു നിയമസഭാംഗങ്ങൾ വിജയിച്ചതിനെ തുടർന്നു ഉപതെരഞ്ഞെടുപ്പു നടന്നിരുന്നു. കെ. സുധാകരൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ എന്നിവരാണു ലോക്സഭയിലേക്കു വിജയിച്ചത്. തുടർന്നു നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
കൂടാതെ കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന പാലായിലും പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. മൊത്തം ഒൻപത് എംഎൽഎമാർ ലോക്സഭയിലേക്ക് ജനവിധി തേടിയിരുന്നു. ഇതിൽ അഞ്ചു പേർ പരാജയപ്പെട്ടു. വീണാ ജോർജ് (പത്തനംതിട്ട), പി.വി. അൻവർ (നിലന്പൂർ), എ. പ്രദീപ്കുമാർ (കോഴിക്കോട്), സി. ദിവാകരൻ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാർ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്.
എംഎൽഎമാരിൽ തിരുവനന്തപുരത്തു മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരൻ മാത്രമാണ് മൂന്നാമതായത്. യുഡിഎഫിലെ ശശി തരൂർ വിജയിച്ച തിരുവനന്തപുരത്ത് എൻഡിഎയിലെ കുമ്മനം രാജശേഖരൻ രണ്ടാമതെത്തി.
പത്തനംതിട്ട ജില്ലയിലെ അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഇതിൽ അടൂർ പ്രകാശ് (കോന്നി) മാത്രമാണു വിജയിച്ചത്. ഇനി കോന്നിയിൽ ഉപതെരഞ്ഞെടുപ്പു നടക്കും. വീണാ ജോർജ് പ്രതിനിധീകരിച്ച ആറൻമുളയിൽ ഇവർ രണ്ടാമതായി. യുഡിഎഫിലെ ആന്റോ ആന്റണിയാണ് ഇവിടെ ഒന്നാമതെത്തിയത്. ചിറ്റയം ഗോപകുമാർ മണ്ഡലത്തിനു പുറത്തുള്ള മാവേലിക്കരയിലാണു മത്സരിച്ചത്.
കോഴിക്കോട് മത്സരിച്ച എ. പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്തിൽ യുഡിഎഫിലെ എം.കെ. രാഘവൻ ലീഡ് നേടി. ആലപ്പുഴയിൽ എൽഡിഎഫിലെ എ.എം. ആരിഫ് വിജയിച്ചെങ്കിലും നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന അരൂർ മണ്ഡലത്തിൽ എതിർ സ്ഥാനാർഥി യുഡിഎഫിലെ ഷാനിമോൾ ഉസ്മാനാണ് ലീഡ് ചെയ്തത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു നിയമസഭാംഗങ്ങൾ വിജയിച്ചതിനെ തുടർന്നു ഉപതെരഞ്ഞെടുപ്പു നടന്നിരുന്നു. കെ. സുധാകരൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ എന്നിവരാണു ലോക്സഭയിലേക്കു വിജയിച്ചത്. തുടർന്നു നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.