പത്തനംതിട്ട: സംസ്ഥാനത്തു ജനവിധി തേടിയ ഒന്പത് എംഎൽഎമാരിൽ നാലു പേർ മാത്രമാണു വിജയിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന മൂന്ന് എംഎൽഎമാർക്കു തങ്ങൾ പ്രതിനിധാനം ചെയ്യുന്ന നിയമസ ഭാ മണ്ഡലങ്ങളിൽ കാലിടറി. ആലപ്പുഴയിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചെങ്കിലും അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന അരൂർ മണ്ഡലത്തിൽ ലീഡ് ചെയ്യാനായില്ല.
പത്തനംതിട്ടയിൽ മത്സരിച്ച എൽഡിഎഫിലെ വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ 6,593 വോട്ടുകൾക്കു പിന്നിലായി.
കോഴിക്കോട് മത്സരിച്ച എൽഡിഎഫിലെ എ. പ്രദീപ് കുമാർ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പിന്നിലായി.
എറണാകുളത്തു മത്സരിച്ച ഹൈബി ഈഡൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം നിയമസഭാ മണ്ഡലം ഒഴിയേണ്ടിവരും. എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഹൈബി ലീഡ് ചെയ്തിട്ടുണ്ട്.
സ്വന്തം മണ്ഡലങ്ങൾ വിട്ടു മത്സരിച്ച കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അടൂർ പ്രകാശ് (കോന്നി) മണ്ഡലങ്ങൾ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാംഗത്വം ഒഴിയണം.
പരാജയപ്പെട്ട പി.വി. അൻവറും ചിറ്റയം ഗോപകുമാറും സ്വന്തം നിയമസഭാ മണ്ഡലങ്ങൾ ഉ ൾപ്പെടുന്ന ലോക്സഭാ സീറ്റിൽ അല്ല മത്സരിച്ചത്.
പത്തനംതിട്ടയിൽ മത്സരിച്ച എൽഡിഎഫിലെ വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ 6,593 വോട്ടുകൾക്കു പിന്നിലായി.
കോഴിക്കോട് മത്സരിച്ച എൽഡിഎഫിലെ എ. പ്രദീപ് കുമാർ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പിന്നിലായി.
എറണാകുളത്തു മത്സരിച്ച ഹൈബി ഈഡൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം നിയമസഭാ മണ്ഡലം ഒഴിയേണ്ടിവരും. എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഹൈബി ലീഡ് ചെയ്തിട്ടുണ്ട്.
സ്വന്തം മണ്ഡലങ്ങൾ വിട്ടു മത്സരിച്ച കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അടൂർ പ്രകാശ് (കോന്നി) മണ്ഡലങ്ങൾ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാംഗത്വം ഒഴിയണം.
പരാജയപ്പെട്ട പി.വി. അൻവറും ചിറ്റയം ഗോപകുമാറും സ്വന്തം നിയമസഭാ മണ്ഡലങ്ങൾ ഉ ൾപ്പെടുന്ന ലോക്സഭാ സീറ്റിൽ അല്ല മത്സരിച്ചത്.