തിരുവനന്തപുരം: അധ്യയനവർഷം ആരംഭിക്കാറായ സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടും ഏജൻസികളോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അധ്യയനവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനാവശ്യമായ പരിശോധന പെട്ടെന്ന് പൂർത്തിയാക്കണം. പുതിയ കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിച്ചിട്ടുണ്ടാകും. കെട്ടിടം പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ബദൽ സൗകര്യം ഏർപ്പെടുത്തണം. കാറ്റിലും മഴയിലും അപകടമുണ്ടാക്കാവുന്ന മരങ്ങൾ മുറിച്ചുമാറ്റണം. വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കന്പികൾ എന്നിവ പരിശോധിച്ച് അപകടം ഒഴിവാക്കണം.
പരിശോധന നടത്തി എല്ലാ സ്കൂൾ ബസുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുകയും അവരെ മാറ്റിനിർത്തുകയും വേണം. സ്വകാര്യബസുകൾ സ്റ്റോപ്പുകളിൽ നിർത്തി കുട്ടികളെ കയറ്റാതെ പോകുന്ന സ്ഥിതി പല പ്രദേശങ്ങളിലും ഉണ്ട്. പോലീസ് ഇടപെട്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കണം. കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ ഡ്രൈവർമാരുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് വിദ്യാർഥികളുടെ യാത്രാസൗകര്യത്തെ ബാധിക്കാത്തവിധം ക്രമീകരിക്കണം.
വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ഉപയോഗിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും സാങ്കേതികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും മറ്റു വാഹന ജീവനക്കാരുടെയും വിവരങ്ങൾ പിടിഎ വഴി ശേഖരിക്കണം. സ്കൂൾ പരിസരത്ത് വാഹനങ്ങളിൽ നിന്ന് കുട്ടികളെ സുരക്ഷിതമായി ഇറക്കാനുള്ള സൗകര്യം ഉറപ്പാക്കണം.
പിടിഎ യോഗങ്ങൾ നേരത്തെ തന്നെ വിളിക്കണം. ഉച്ചഭക്ഷണം, ശുദ്ധജലം മുതലായ കാര്യങ്ങളും യോഗങ്ങളിൽ ചർച്ച ചെയ്യണം. ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാർഥികൾക്കിടയിൽ നിന്ന് പൂർണമായും ഇല്ലാതാക്കാനുള്ള ജാഗ്രത അധ്യാപകരും രക്ഷിതാക്കളും അധികൃതരും പുലർത്തണം. കുട്ടികളുടെ പെരുമാറ്റ വൈകല്യവും ഹാജരും അധ്യാപകർ തുടർച്ചയായി നിരീക്ഷിക്കണം. വിദ്യാലയങ്ങളുടെ 200 മീറ്റർ പരിധിയിലുള്ള കടകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, തട്ടുകടകൾ എന്നിവയെല്ലാം നിരീക്ഷിക്കണം. ഭക്ഷ്യസുരക്ഷാ വിഭാഗവും കടകളിൽ പരിശോധന നടത്തണം.
മിടുക്കരായവർ വരെ ലഹരിയുടെ കെണിയിൽ പെട്ടുപോകുന്നുണ്ട്. വിമുക്തി മിഷൻ ഇക്കാര്യത്തിൽ പിന്തുണ നൽകണം. വിദ്യാർഥികൾ ക്ലാസ് ’കട്ട്’ ചെയ്ത് പുറത്തുപോകുന്നത് നിരീക്ഷിക്കുകയും തടയുകയും വേണം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ എത്തുന്നില്ലെങ്കിൽ അത് പരിശോധിക്കാനും ഇടപെടാനുമുള്ള സംവിധാനവും വേണം.
ചുറ്റുമതിൽ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത വേണം. പിടിഎയുടെ ചെലവിൽ വിമുക്തഭടനെ സുരക്ഷയ്ക്കായി നിയോഗിക്കാം.
കുട്ടികൾ മോട്ടോർ ബൈക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. സൈക്കിളല്ലാത്ത ഒരു വാഹനവും ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കർശന നിലപാടെടുക്കണം.
യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റോഡ് സേഫ്റ്റി കമ്മീഷണർ ശങ്കർ റെഡി, ട്രാൻസ്പോർട്ട് കമ്മീഷണർ സുദേഷ് കുമാർ, കെഎസ്ആർടിസി എംഡി എം.പി. ദിനേശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനാവശ്യമായ പരിശോധന പെട്ടെന്ന് പൂർത്തിയാക്കണം. പുതിയ കെട്ടിടം പണിയാൻ പഴയ കെട്ടിടം പൊളിച്ചിട്ടുണ്ടാകും. കെട്ടിടം പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ബദൽ സൗകര്യം ഏർപ്പെടുത്തണം. കാറ്റിലും മഴയിലും അപകടമുണ്ടാക്കാവുന്ന മരങ്ങൾ മുറിച്ചുമാറ്റണം. വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കന്പികൾ എന്നിവ പരിശോധിച്ച് അപകടം ഒഴിവാക്കണം.
പരിശോധന നടത്തി എല്ലാ സ്കൂൾ ബസുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുകയും അവരെ മാറ്റിനിർത്തുകയും വേണം. സ്വകാര്യബസുകൾ സ്റ്റോപ്പുകളിൽ നിർത്തി കുട്ടികളെ കയറ്റാതെ പോകുന്ന സ്ഥിതി പല പ്രദേശങ്ങളിലും ഉണ്ട്. പോലീസ് ഇടപെട്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കണം. കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ ഡ്രൈവർമാരുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് വിദ്യാർഥികളുടെ യാത്രാസൗകര്യത്തെ ബാധിക്കാത്തവിധം ക്രമീകരിക്കണം.
വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ഉപയോഗിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും സാങ്കേതികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും മറ്റു വാഹന ജീവനക്കാരുടെയും വിവരങ്ങൾ പിടിഎ വഴി ശേഖരിക്കണം. സ്കൂൾ പരിസരത്ത് വാഹനങ്ങളിൽ നിന്ന് കുട്ടികളെ സുരക്ഷിതമായി ഇറക്കാനുള്ള സൗകര്യം ഉറപ്പാക്കണം.
പിടിഎ യോഗങ്ങൾ നേരത്തെ തന്നെ വിളിക്കണം. ഉച്ചഭക്ഷണം, ശുദ്ധജലം മുതലായ കാര്യങ്ങളും യോഗങ്ങളിൽ ചർച്ച ചെയ്യണം. ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാർഥികൾക്കിടയിൽ നിന്ന് പൂർണമായും ഇല്ലാതാക്കാനുള്ള ജാഗ്രത അധ്യാപകരും രക്ഷിതാക്കളും അധികൃതരും പുലർത്തണം. കുട്ടികളുടെ പെരുമാറ്റ വൈകല്യവും ഹാജരും അധ്യാപകർ തുടർച്ചയായി നിരീക്ഷിക്കണം. വിദ്യാലയങ്ങളുടെ 200 മീറ്റർ പരിധിയിലുള്ള കടകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, തട്ടുകടകൾ എന്നിവയെല്ലാം നിരീക്ഷിക്കണം. ഭക്ഷ്യസുരക്ഷാ വിഭാഗവും കടകളിൽ പരിശോധന നടത്തണം.
മിടുക്കരായവർ വരെ ലഹരിയുടെ കെണിയിൽ പെട്ടുപോകുന്നുണ്ട്. വിമുക്തി മിഷൻ ഇക്കാര്യത്തിൽ പിന്തുണ നൽകണം. വിദ്യാർഥികൾ ക്ലാസ് ’കട്ട്’ ചെയ്ത് പുറത്തുപോകുന്നത് നിരീക്ഷിക്കുകയും തടയുകയും വേണം. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ എത്തുന്നില്ലെങ്കിൽ അത് പരിശോധിക്കാനും ഇടപെടാനുമുള്ള സംവിധാനവും വേണം.
ചുറ്റുമതിൽ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത വേണം. പിടിഎയുടെ ചെലവിൽ വിമുക്തഭടനെ സുരക്ഷയ്ക്കായി നിയോഗിക്കാം.
കുട്ടികൾ മോട്ടോർ ബൈക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. സൈക്കിളല്ലാത്ത ഒരു വാഹനവും ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കർശന നിലപാടെടുക്കണം.
യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റോഡ് സേഫ്റ്റി കമ്മീഷണർ ശങ്കർ റെഡി, ട്രാൻസ്പോർട്ട് കമ്മീഷണർ സുദേഷ് കുമാർ, കെഎസ്ആർടിസി എംഡി എം.പി. ദിനേശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.