കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസികളുടേത് എന്ന പേരിൽ ഏതാനും വ്യക്തികൾ എറണാകുളം പ്രസ് ക്ലബിൽ ബുധനാഴ്ച നടത്തിയ പത്രസമ്മേളനം അതിരൂപതയോ ഫൊറോനാ പ്രതിനിധികളോ അതിരൂപത സംഘടനാ ഭാരവാഹികളോ നടത്തിയതല്ല എന്ന് അതിരൂപത പിആർഒ ഫാ. പോൾ കരേടൻ പറഞ്ഞു. ഈ വ്യക്തികൾക്ക് എറണാകുളം-അങ്കമാലി അതിരൂപതയുമായി യാതൊരു ഔദ്യോഗിക ബന്ധവുമില്ല.
മേയ് 20ന് എറണാകുളം മേജർ ആർച്ച്ബിഷപ് ഹൗസിൽ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത് രേഖകൾ സംബന്ധിച്ചു പോലീസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണമെന്നാണ്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വിളിച്ചുചേർത്ത പത്രസമ്മേളനം നിയമാനുസൃതവും ആധികാരികവുമാണെന്നും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിനുവേണ്ടിയാണ് ഈ പത്രസമ്മേളനം വിളിച്ചുചേർത്തതെന്നും ഫാ. കരേടന്റെ പത്രക്കുറിപ്പിൽ പറയുന്നു.
മേയ് 20ന് എറണാകുളം മേജർ ആർച്ച്ബിഷപ് ഹൗസിൽ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത് രേഖകൾ സംബന്ധിച്ചു പോലീസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണമെന്നാണ്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വിളിച്ചുചേർത്ത പത്രസമ്മേളനം നിയമാനുസൃതവും ആധികാരികവുമാണെന്നും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിനുവേണ്ടിയാണ് ഈ പത്രസമ്മേളനം വിളിച്ചുചേർത്തതെന്നും ഫാ. കരേടന്റെ പത്രക്കുറിപ്പിൽ പറയുന്നു.