മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മഞ്ചേരി ജനറൽ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം കണ്സൾട്ടന്റ് ഡോ.എ. സുരേഷ് കുമാറിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ ഭാഗമായും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവൻ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ തന്നെ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ്.
ഇനിയൊരാൾക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ഓപ്പറേഷൻ നടത്തിയതായി രക്ഷിതാക്കൾ ശ്രദ്ധിച്ചത്.
ഉടൻതന്നെ ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോഴാണ് സീനിയർ സർജനായ ഡോക്ടർക്ക് അബദ്ധം മനസിലായത്. ഉടൻ കൂട്ടിയെ വീണ്ടും തിയറ്ററിൽ കൊണ്ടുപോയി മൂക്കിലെ ദശ മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ രക്ഷിതാക്കൾ സൂപ്രണ്ടിന് പരാതി നൽകി. തെറ്റ് മനസിലായതോടെ സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാർ ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് റിപ്പോർട്ട് നൽകി.
പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
മഞ്ചേരി: കുട്ടിയെ ആളുമാറി ഓപ്പറേഷൻ ചെയ്ത സംഭവത്തിൽ പിതാവിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 338 പ്രകാരം അശ്രദ്ധമൂലം ദേഹോപദ്രവം ഏൽപ്പിച്ചുവെന്നതിന് കേസെടുത്തിട്ടുള്ളത്.
ഇതിനുപുറമേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചാൽ കൃത്യമായി പരിചരിക്കേണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ടെന്ന് കമ്മീഷൻ അംഗം കെ. മോഹൻ കുമാർ ഉത്തരവിൽ പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ചയുള്ളതായി വാർത്തകളുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം സഹിതമുള്ള റിപ്പോർട്ട് മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ജൂണ് 13നു പരിഗണിക്കും.
ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവൻ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ തന്നെ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ്.
ഇനിയൊരാൾക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ഓപ്പറേഷൻ നടത്തിയതായി രക്ഷിതാക്കൾ ശ്രദ്ധിച്ചത്.
ഉടൻതന്നെ ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോഴാണ് സീനിയർ സർജനായ ഡോക്ടർക്ക് അബദ്ധം മനസിലായത്. ഉടൻ കൂട്ടിയെ വീണ്ടും തിയറ്ററിൽ കൊണ്ടുപോയി മൂക്കിലെ ദശ മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ രക്ഷിതാക്കൾ സൂപ്രണ്ടിന് പരാതി നൽകി. തെറ്റ് മനസിലായതോടെ സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാർ ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് റിപ്പോർട്ട് നൽകി.
പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
മഞ്ചേരി: കുട്ടിയെ ആളുമാറി ഓപ്പറേഷൻ ചെയ്ത സംഭവത്തിൽ പിതാവിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 338 പ്രകാരം അശ്രദ്ധമൂലം ദേഹോപദ്രവം ഏൽപ്പിച്ചുവെന്നതിന് കേസെടുത്തിട്ടുള്ളത്.
ഇതിനുപുറമേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചാൽ കൃത്യമായി പരിചരിക്കേണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ടെന്ന് കമ്മീഷൻ അംഗം കെ. മോഹൻ കുമാർ ഉത്തരവിൽ പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ചയുള്ളതായി വാർത്തകളുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം സഹിതമുള്ള റിപ്പോർട്ട് മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ജൂണ് 13നു പരിഗണിക്കും.