പത്തനംതിട്ട: സംസ്ഥാനത്ത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത് ഒന്പത് എംഎൽഎമാരാണ്. ഇതിൽ നാലുപേർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലങ്ങളിൽ കൂടി ജനവിധി തേടുന്നുവെന്ന പ്രത്യേകതയുണ്ട്. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയിലെ മൂന്ന് എംഎൽഎമാരും ജനവിധി തേടുകയാണ്.
കെ. മുരളീധരൻ (വടകര), എ. പ്രദീപ് കുമാർ (കോഴിക്കോട്), പി.വി. അൻവർ (പൊന്നാനി), ഹൈബി ഈഡൻ (എറണാകുളം), എ.എം. ആരിഫ് (ആലപ്പുഴ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ചിറ്റയം ഗോപകുമാർ (മാവേലിക്കര), വീണാ ജോർജ് (പത്തനംതിട്ട) എന്നിവരാണ് ജനവിധി തേടി ഇറങ്ങിയ എംഎൽഎമാർ. ഇവരിൽ ആറുപേർ എൽഡിഎഫിലും മൂന്നുപേർ യുഡിഎഫിലുമാണ്.
എംഎൽഎമാരിൽ എ. പ്രദീപ് കുമാർ (കോഴിക്കോട് നോർത്ത്), ഹൈബി ഈഡൻ (എറണാകുളം), എ.എം. ആരിഫ് (അരൂർ), വീണാ ജോർജ് (ആറന്മുള) എന്നിവർ തങ്ങൾ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾകൂടി ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്നത് ശ്രദ്ധേയം. ഈ മണ്ഡലങ്ങളിൽ നിശ്ചയമായും മുന്നിലെത്തേണ്ടത് എംഎൽഎമാരെ സംബന്ധിച്ചു നിർണായകമാണ്. എംഎൽഎയെന്ന നിലയിലെ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ കൂടി മുന്നോട്ടുവച്ചാണ് ഇവർ വോട്ടു തേടിയിരിക്കുന്നത്.
ബിജു കുര്യൻ
കെ. മുരളീധരൻ (വടകര), എ. പ്രദീപ് കുമാർ (കോഴിക്കോട്), പി.വി. അൻവർ (പൊന്നാനി), ഹൈബി ഈഡൻ (എറണാകുളം), എ.എം. ആരിഫ് (ആലപ്പുഴ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ചിറ്റയം ഗോപകുമാർ (മാവേലിക്കര), വീണാ ജോർജ് (പത്തനംതിട്ട) എന്നിവരാണ് ജനവിധി തേടി ഇറങ്ങിയ എംഎൽഎമാർ. ഇവരിൽ ആറുപേർ എൽഡിഎഫിലും മൂന്നുപേർ യുഡിഎഫിലുമാണ്.
എംഎൽഎമാരിൽ എ. പ്രദീപ് കുമാർ (കോഴിക്കോട് നോർത്ത്), ഹൈബി ഈഡൻ (എറണാകുളം), എ.എം. ആരിഫ് (അരൂർ), വീണാ ജോർജ് (ആറന്മുള) എന്നിവർ തങ്ങൾ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾകൂടി ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്നത് ശ്രദ്ധേയം. ഈ മണ്ഡലങ്ങളിൽ നിശ്ചയമായും മുന്നിലെത്തേണ്ടത് എംഎൽഎമാരെ സംബന്ധിച്ചു നിർണായകമാണ്. എംഎൽഎയെന്ന നിലയിലെ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ കൂടി മുന്നോട്ടുവച്ചാണ് ഇവർ വോട്ടു തേടിയിരിക്കുന്നത്.
ബിജു കുര്യൻ