കൊച്ചി: അനധികൃത നിർമാണത്തിന്റെ പേരിൽ കൊച്ചി മരടിൽ പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾക്കുള്ള സമയപരിധി നീട്ടിനൽകാനാവില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ഫ്ലാറ്റ് നിവാസികൾ കടുത്ത ആശങ്കയിൽ.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകളാണു കോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ടത്. അഞ്ചാമത്തെ സമുച്ചയമായ ഹോളിഡേ ഹെറിറ്റേജിനു നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. സിനിമാ മേഖലയിൽനിന്നടക്കമുള്ള പ്രമുഖരും വിദേശ മലയാളികളുമടക്കം മുന്നൂറോളം കുടുംബങ്ങൾ ഈ ഫ്ളാറ്റുകളിൽ താമസിക്കുന്നുണ്ട്.
പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയോടെ ആശങ്കയിലായിരുന്ന താമസക്കാർ യോഗം ചേർന്നു പുനഃപരിശോധന ഹർജി നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമപരമായ അനുമതികൾ ലഭിച്ച ശേഷമാണു നിർമാണ പ്രവർത്തനം തുടങ്ങിയതെന്നായിരുന്നു ഉടമകൾ അന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇനി എന്തു നടപടിയെടുക്കാൻ കഴിയുമെന്നതിൽ ഉടമകൾക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
നിർമാണ ഘട്ടത്തിൽ മുൻകൂർ പണം നൽകിയവരും നിർമാണം പൂർത്തിയായ ശേഷം ഫ്ലാറ്റ് വാങ്ങിയവരുമെല്ലാം ഇവിടെ താമസക്കാരായുണ്ട്. ഫ്ളാറ്റുകൾ പൊളിക്കേണ്ടി വന്നാൽ തങ്ങളുടെ പണം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്.
നെട്ടൂർ കായൽ തീരത്തുനിന്നു മീറ്ററുകൾ മാത്രം ദൂരത്തിലാണ് ജെയ്ൻ കോറൽ കോവ്. കുണ്ടന്നൂർ ജംഗ്ഷനിൽനിന്ന് 200 മീറ്റർ ദൂരത്തിലാണു കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്.
നെട്ടൂരിൽ കുണ്ടന്നൂരിലേക്കുള്ള കടത്തുകടവിനു സമീപം ഒരേക്കർ സ്ഥലത്തു രണ്ട് സമുച്ചയങ്ങളിലായിട്ടാണ് ആൽഫാ വെഞ്ചേഴ്സ്. കൊച്ചി ബൈപ്പാസിൽനിന്നു പടിഞ്ഞാറോട്ടുമാറി ചന്പക്കര കനാൽ തീരത്താണു ഗോൾഡൻ കായലോരം ഫ്ളാറ്റ്. ഇതിൽ ചില അപ്പാർട്ട്മെന്റിന് ഒരു കോടി മുതൽ മൂന്നു കോടി രൂപ വരെയായിരുന്നു വില.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകളാണു കോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ടത്. അഞ്ചാമത്തെ സമുച്ചയമായ ഹോളിഡേ ഹെറിറ്റേജിനു നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. സിനിമാ മേഖലയിൽനിന്നടക്കമുള്ള പ്രമുഖരും വിദേശ മലയാളികളുമടക്കം മുന്നൂറോളം കുടുംബങ്ങൾ ഈ ഫ്ളാറ്റുകളിൽ താമസിക്കുന്നുണ്ട്.
പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയോടെ ആശങ്കയിലായിരുന്ന താമസക്കാർ യോഗം ചേർന്നു പുനഃപരിശോധന ഹർജി നൽകാൻ തീരുമാനിക്കുകയായിരുന്നു. നിയമപരമായ അനുമതികൾ ലഭിച്ച ശേഷമാണു നിർമാണ പ്രവർത്തനം തുടങ്ങിയതെന്നായിരുന്നു ഉടമകൾ അന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇനി എന്തു നടപടിയെടുക്കാൻ കഴിയുമെന്നതിൽ ഉടമകൾക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
നിർമാണ ഘട്ടത്തിൽ മുൻകൂർ പണം നൽകിയവരും നിർമാണം പൂർത്തിയായ ശേഷം ഫ്ലാറ്റ് വാങ്ങിയവരുമെല്ലാം ഇവിടെ താമസക്കാരായുണ്ട്. ഫ്ളാറ്റുകൾ പൊളിക്കേണ്ടി വന്നാൽ തങ്ങളുടെ പണം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്.
നെട്ടൂർ കായൽ തീരത്തുനിന്നു മീറ്ററുകൾ മാത്രം ദൂരത്തിലാണ് ജെയ്ൻ കോറൽ കോവ്. കുണ്ടന്നൂർ ജംഗ്ഷനിൽനിന്ന് 200 മീറ്റർ ദൂരത്തിലാണു കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്.
നെട്ടൂരിൽ കുണ്ടന്നൂരിലേക്കുള്ള കടത്തുകടവിനു സമീപം ഒരേക്കർ സ്ഥലത്തു രണ്ട് സമുച്ചയങ്ങളിലായിട്ടാണ് ആൽഫാ വെഞ്ചേഴ്സ്. കൊച്ചി ബൈപ്പാസിൽനിന്നു പടിഞ്ഞാറോട്ടുമാറി ചന്പക്കര കനാൽ തീരത്താണു ഗോൾഡൻ കായലോരം ഫ്ളാറ്റ്. ഇതിൽ ചില അപ്പാർട്ട്മെന്റിന് ഒരു കോടി മുതൽ മൂന്നു കോടി രൂപ വരെയായിരുന്നു വില.