ഗാന്ധിനഗർ: പണമില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയയും ചികിത്സയും മുടങ്ങിയ ഇതരസംസ്ഥാനക്കാരനായ യുവാവിന്റെ ബന്ധുക്കളെത്തി. നട്ടെല്ലിന് പരിക്കേറ്റ് തളർന്നു കിടന്ന യുവാവിനെ പരിചരിക്കാൻ ആളില്ലാത്തതിന്റെ പേരിൽ കട്ടിലിൽകിടന്ന് പുറം പൂർണ്ണമായി പൊട്ടിയതിനാൽ ഇതു പൂർണമായി സുഖപ്പെട്ടശേഷം ശസ്ത്രക്രിയ ചെയ്യാമെന്ന് ന്യൂറോ സർജറി മേധാവി ഡോ. പി.കെ ബാലകൃഷ്ണൻ അറിയിച്ചു.
മധ്യപ്രദേശ് മണ്ഡാല ജില്ലയിൽ ഭൂവബിച്ചി വില്ലേജിൽ ആദിവാസിയായ ഡേവിഡ് ടേകം (46) ആണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ സഹോദരി ദല്ലു ഭായി ദുർബായ്, അമ്മാവൻ ജിറ്റേന്ദ്രകുമാർ ടേകം, സുഹൃത്തുക്കളായ വി. ലമുമാര, നർമ ദാസി രാജ്പുട് എന്നിവരാണ് ബുധനാഴ്ച മെഡിക്കൽ കോളജിൽ എത്തിയത്. മാർച്ച് അവസാന വാരമാണ് എറണാകുളത്ത് വച്ച് വാഹന അപകടത്തിൽ പരിക്കേറ്റത്.
പരിക്ക് ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ഒന്നര ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുമെന്നതിനാൽ ഇതരസംസ്ഥാനക്കാരനും അനാഥനുമായതിനാൽ പണമില്ലാതെ ഒന്നര മാസമായി മെഡിക്കൽ കോളജിലെ പതിനാലാം വാർഡിൽ കിടക്കുകയായിരുന്നു. തുടർന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ആശുപത്രിയിലെത്തി ശസ്ത്രക്രിയക്കുള്ള പണം നൽകാമെന്നും രോഗിയെ പരിചരിക്കാമെന്നും ഉറപ്പ് നൽകി.
തുടർന്ന് മധ്യപ്രദേശിലുള്ള യുവാവിന്റെ ബന്ധുക്കളെ അവിടെയുള്ള മലയാളികളുടെ സഹായത്തോടെ ഫോണിൽ ബന്ധപ്പെട്ട് അവരെ മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു.
മധ്യപ്രദേശ് മണ്ഡാല ജില്ലയിൽ ഭൂവബിച്ചി വില്ലേജിൽ ആദിവാസിയായ ഡേവിഡ് ടേകം (46) ആണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ സഹോദരി ദല്ലു ഭായി ദുർബായ്, അമ്മാവൻ ജിറ്റേന്ദ്രകുമാർ ടേകം, സുഹൃത്തുക്കളായ വി. ലമുമാര, നർമ ദാസി രാജ്പുട് എന്നിവരാണ് ബുധനാഴ്ച മെഡിക്കൽ കോളജിൽ എത്തിയത്. മാർച്ച് അവസാന വാരമാണ് എറണാകുളത്ത് വച്ച് വാഹന അപകടത്തിൽ പരിക്കേറ്റത്.
പരിക്ക് ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ഒന്നര ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുമെന്നതിനാൽ ഇതരസംസ്ഥാനക്കാരനും അനാഥനുമായതിനാൽ പണമില്ലാതെ ഒന്നര മാസമായി മെഡിക്കൽ കോളജിലെ പതിനാലാം വാർഡിൽ കിടക്കുകയായിരുന്നു. തുടർന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ആശുപത്രിയിലെത്തി ശസ്ത്രക്രിയക്കുള്ള പണം നൽകാമെന്നും രോഗിയെ പരിചരിക്കാമെന്നും ഉറപ്പ് നൽകി.
തുടർന്ന് മധ്യപ്രദേശിലുള്ള യുവാവിന്റെ ബന്ധുക്കളെ അവിടെയുള്ള മലയാളികളുടെ സഹായത്തോടെ ഫോണിൽ ബന്ധപ്പെട്ട് അവരെ മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു.