കൊച്ചി: നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ ഇവർക്കു ഭവനവായ്പ നൽകിയ ബാങ്കിനെതിരേ അന്വേഷണം നടക്കുന്നുണ്ടോയെന്നറിയിക്കാൻ ഹൈക്കോടതി പോലീസിനു നിർദേശം നൽകി. ബാങ്കിനു സംഭവത്തിൽ പങ്കുണ്ടോയെന്ന് ആരാഞ്ഞ സിംഗിൾ ബെഞ്ച് സംഭവം നടന്ന വീട് ജപ്തി ചെയ്തു ബാങ്കിന് ഏറ്റെടുക്കാൻ നിയമപരമായി തടസമുണ്ടോയെന്ന് അറിയിക്കാനും ഡിജിപിയോടു നിർദേശിച്ചു.
ഭവനവായ്പാ കുടിശികയുടെ പേരിൽ ബാങ്ക് ജപ്തി നടപടി സ്വീകരിക്കുന്നതിനെതിരേ നെയ്യാറ്റിൻകര സ്വദേശിയായ ചന്ദ്രനും ഭാര്യ ലേഖയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മേയ് 14നു ഹർജി പരിഗണിച്ച ഹൈക്കോടതി ബാങ്കിന്റെ വിശദീകരണം തേടി. അന്നുതന്നെ ലേഖയും മകളും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു.
ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ഹർജിക്കാരിയായിരുന്ന ലേഖ മരിച്ചെന്നും ചന്ദ്രൻ ജയിലിലാണെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. തുടർന്നാണ് സംഭവത്തിൽ ബാങ്കിനു പങ്കുണ്ടോയെന്നു ചോദിച്ചത്. ഹർജി മേയ് 29നു വീണ്ടും പരിഗണിക്കും. ഭർത്താവിന്റെയും അമ്മയുടെയും പീഡനങ്ങളെത്തുടർന്നാണു ലേഖ മകളുമൊത്ത് ആത്മഹത്യ ചെയ്തതെന്നു വ്യക്തമാക്കുന്ന കുറിപ്പ് ലഭിച്ചെന്നും ചന്ദ്രനെയും അമ്മയെയും അറസ്റ്റ് ചെയ്തെന്നും പോലീസിനുവേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതരുടെ മൊഴിയെടുക്കുമെന്നും അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സിഐയെ ഹൈക്കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. ആത്മഹത്യ നടന്ന വീട് ക്രിമിനൽ കേസ് നടപടി പ്രകാരം ഇപ്പോൾ കുറ്റകൃത്യം നടന്ന സ്ഥലമാണ്. ആ നിലയ്ക്ക് ഇതു ജപ്തി ചെയ്യാൻ നിയമപരമായി ബാങ്കിനു കഴിയുമോയെന്ന കാര്യം അറിയിക്കണം. ഹർജി നൽകിയ ശേഷം സംഭവിച്ച കാര്യങ്ങൾ സിഐ വിശദീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഭവനവായ്പാ കുടിശികയുടെ പേരിൽ ബാങ്ക് ജപ്തി നടപടി സ്വീകരിക്കുന്നതിനെതിരേ നെയ്യാറ്റിൻകര സ്വദേശിയായ ചന്ദ്രനും ഭാര്യ ലേഖയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മേയ് 14നു ഹർജി പരിഗണിച്ച ഹൈക്കോടതി ബാങ്കിന്റെ വിശദീകരണം തേടി. അന്നുതന്നെ ലേഖയും മകളും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു.
ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ഹർജിക്കാരിയായിരുന്ന ലേഖ മരിച്ചെന്നും ചന്ദ്രൻ ജയിലിലാണെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. തുടർന്നാണ് സംഭവത്തിൽ ബാങ്കിനു പങ്കുണ്ടോയെന്നു ചോദിച്ചത്. ഹർജി മേയ് 29നു വീണ്ടും പരിഗണിക്കും. ഭർത്താവിന്റെയും അമ്മയുടെയും പീഡനങ്ങളെത്തുടർന്നാണു ലേഖ മകളുമൊത്ത് ആത്മഹത്യ ചെയ്തതെന്നു വ്യക്തമാക്കുന്ന കുറിപ്പ് ലഭിച്ചെന്നും ചന്ദ്രനെയും അമ്മയെയും അറസ്റ്റ് ചെയ്തെന്നും പോലീസിനുവേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതരുടെ മൊഴിയെടുക്കുമെന്നും അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സിഐയെ ഹൈക്കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. ആത്മഹത്യ നടന്ന വീട് ക്രിമിനൽ കേസ് നടപടി പ്രകാരം ഇപ്പോൾ കുറ്റകൃത്യം നടന്ന സ്ഥലമാണ്. ആ നിലയ്ക്ക് ഇതു ജപ്തി ചെയ്യാൻ നിയമപരമായി ബാങ്കിനു കഴിയുമോയെന്ന കാര്യം അറിയിക്കണം. ഹർജി നൽകിയ ശേഷം സംഭവിച്ച കാര്യങ്ങൾ സിഐ വിശദീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.