തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി പണം കണ്ടെത്തുന്നതിന് ബജറ്റിൽ നിർദേശിച്ചിരുന്ന പ്രളയ സെസ് ജൂണ്‍ ഒന്നുമുതൽ സംസ്ഥാനത്തു നടപ്പാക്കാൻ മന്ത്രിസഭയിൽ ധാരണ. ഇതോടെ അഞ്ചു ശതമാനത്തിനു മുകളിൽ ചരക്കുസേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങൾക്കും ജൂണ്‍ ഒന്നുമുതൽ വിലയുടെ സെസ് നല്‍കണം. സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് അര ശതമാനം അധിക സെസ് ഏർപ്പെടുത്തും. സെസ് വഴി 600 കോടി രൂപ അധികമായി സമാഹരിക്കാനാകുമെന്നാണു കണക്കാക്കുന്നത്.
സെസ് സംബന്ധിച്ചു ധനവകുപ്പിന്റെ ശിപാർശ അതേപടി തത്ത്വത്തിൽ അംഗീകരിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ പറഞ്ഞു. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക് വിദേശത്തായതിനാൽ ഇന്നലെ മന്ത്രിസഭയിൽ പങ്കെടുത്തിരുന്നില്ല.
ഏപ്രിൽ ഒന്നു മുതൽ പ്രളയസെസ് ഏർപ്പെടുത്താനാണു ബജറ്റിൽ നിർദേശിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതു നീട്ടിവയ്ക്കുകയായിരുന്നു. സെസ് രണ്ടുവർഷത്തേക്ക് ഏർപ്പെടുത്താനാണ് കേന്ദ്രാനുമതി. ചില അവശ്യവസ്തുക്കൾ ഒഴികെ അഞ്ചുശതമാനത്തിനുമേൽ ജിഎസ്ടിയുള്ള എല്ലാറ്റിനും വില ഉയരും. ഇതോടൊപ്പം സർക്കാർ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്ന കാര്യവും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിനായി വകുപ്പുകളോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. യുഎൻ ഏജൻസികൾ നൽകിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പി.ഡി.എൻ.എ) പ്രകാരം 36,706 കോടി രൂപയാണ് പുനർനിർമാണത്തിന് ആവശ്യം. വിദേശ വായ്പകൾ അടക്കമുള്ള ധനസമാഹരണ മാർഗങ്ങളും ഇതിനായി പരിഗണിക്കും.
സെസ് സംബന്ധിച്ചു ധനവകുപ്പിന്റെ ശിപാർശ അതേപടി തത്ത്വത്തിൽ അംഗീകരിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ പറഞ്ഞു. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക് വിദേശത്തായതിനാൽ ഇന്നലെ മന്ത്രിസഭയിൽ പങ്കെടുത്തിരുന്നില്ല.
ഏപ്രിൽ ഒന്നു മുതൽ പ്രളയസെസ് ഏർപ്പെടുത്താനാണു ബജറ്റിൽ നിർദേശിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതു നീട്ടിവയ്ക്കുകയായിരുന്നു. സെസ് രണ്ടുവർഷത്തേക്ക് ഏർപ്പെടുത്താനാണ് കേന്ദ്രാനുമതി. ചില അവശ്യവസ്തുക്കൾ ഒഴികെ അഞ്ചുശതമാനത്തിനുമേൽ ജിഎസ്ടിയുള്ള എല്ലാറ്റിനും വില ഉയരും. ഇതോടൊപ്പം സർക്കാർ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്ന കാര്യവും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിനായി വകുപ്പുകളോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. യുഎൻ ഏജൻസികൾ നൽകിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പി.ഡി.എൻ.എ) പ്രകാരം 36,706 കോടി രൂപയാണ് പുനർനിർമാണത്തിന് ആവശ്യം. വിദേശ വായ്പകൾ അടക്കമുള്ള ധനസമാഹരണ മാർഗങ്ങളും ഇതിനായി പരിഗണിക്കും.