കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിൽ 5.5 ഹെക്ടര്‍ നിലം നികത്താന്‍ അനുമതി നല്കിയ മുന്‍ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചതിനെതിരേ ഭൂവുടമയായ സ്പിക്സ് പ്രോപ്പര്‍ട്ടീസ് കന്പനി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. എന്നാല്‍ ഉത്തരവ് മരവിപ്പിച്ചതു സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
5.5 ഹെക്ടര്‍ വരുന്ന നിലം മണ്ണിട്ടു നികത്താന്‍ 2006 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നികത്തുന്നതിനു കാലതാമസം വന്നു. 2008 ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതോടെ നിലം നികത്താനുള്ള കമ്പനിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിക്കാര്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. പിന്നീട് നിലം നികത്തിയതു ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്കി.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്നതോടെ നിലം നികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ 2006 ല്‍ നല്കിയ അനുമതി അസാധുവായെന്ന എജിയുടെ നിയമോപദേശം കണക്കിലെടുത്താണു കളക്ടര്‍ നോട്ടീസ് നല്‍കിയത്.
ഇതിനെതിരേ ഹര്‍ജിക്കാര്‍ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചു. വിഷയത്തില്‍ ലോ സെക്രട്ടറിയുടെ നിയമോപദേശം തേടിയെങ്കിലും പിന്നീട് അദ്ദേഹം ഫയല്‍ തിരിച്ചുവിളിച്ചു കളക്ടറുടെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവു നല്കി.
കഴിഞ്ഞ ജനുവരി 31 ലെ ഉത്തരവില്‍ ഡാറ്റ ബാങ്കില്‍ നിലമെന്നു രേഖപ്പെടുത്തിയതു പുനപരിശോധിക്കാന്‍ പ്രാദേശിക തല മോണിട്ടറിംഗ് കമ്മിറ്റിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിവാദ ഉത്തരവ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ റവന്യു മന്ത്രി ഇടപെട്ടാണ് ഏപ്രില്‍ അഞ്ചിന് ഉത്തരവ് മരവിപ്പിച്ചത്. ഇതിനെതിരേയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
5.5 ഹെക്ടര്‍ വരുന്ന നിലം മണ്ണിട്ടു നികത്താന്‍ 2006 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നികത്തുന്നതിനു കാലതാമസം വന്നു. 2008 ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതോടെ നിലം നികത്താനുള്ള കമ്പനിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിക്കാര്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. പിന്നീട് നിലം നികത്തിയതു ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്കി.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്നതോടെ നിലം നികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ 2006 ല്‍ നല്കിയ അനുമതി അസാധുവായെന്ന എജിയുടെ നിയമോപദേശം കണക്കിലെടുത്താണു കളക്ടര്‍ നോട്ടീസ് നല്‍കിയത്.
ഇതിനെതിരേ ഹര്‍ജിക്കാര്‍ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചു. വിഷയത്തില്‍ ലോ സെക്രട്ടറിയുടെ നിയമോപദേശം തേടിയെങ്കിലും പിന്നീട് അദ്ദേഹം ഫയല്‍ തിരിച്ചുവിളിച്ചു കളക്ടറുടെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവു നല്കി.
കഴിഞ്ഞ ജനുവരി 31 ലെ ഉത്തരവില്‍ ഡാറ്റ ബാങ്കില്‍ നിലമെന്നു രേഖപ്പെടുത്തിയതു പുനപരിശോധിക്കാന്‍ പ്രാദേശിക തല മോണിട്ടറിംഗ് കമ്മിറ്റിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
വിവാദ ഉത്തരവ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ റവന്യു മന്ത്രി ഇടപെട്ടാണ് ഏപ്രില്‍ അഞ്ചിന് ഉത്തരവ് മരവിപ്പിച്ചത്. ഇതിനെതിരേയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.