തൃശൂർ: കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ മൊത്തവ്യാപാരി മലയാളി. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കോയമ്പത്തൂരിൽ ശേഖരിച്ചശേഷം ആവശ്യത്തിനു കേരളത്തിലേക്കു കടത്തിവിടുകയാണ് ചെയ്യുന്നതെന്ന് എക്സൈസിന്റെ പിടിയിലായ തമിഴ്നാട് സ്വദേശികൾ പറഞ്ഞു. തങ്ങൾക്കു കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് 25,000 രൂപ പ്രതിഫലം കിട്ടാറുണ്ടെന്നും ഇവർ മൊഴിനല്കി. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മലയാളിയായ ഒരാളുടെ നിർദേശപ്രകാരമാണ് തരുന്ന ബാഗ് കൈമാറ്റം ചെയ്യുന്നത്.
പ്രത്യേക സ്ഥലത്ത് എത്തുന്ന ആവശ്യക്കാർ ഇവരെ സമീപിച്ച് അടയാളം പറയുമ്പോൾ കഞ്ചാവ് കൈമാറും. പണമിടപാട് സംഘത്തലവൻ നേരിട്ടാണ് നടത്തുന്നത്. പല പ്രാവശ്യം കഞ്ചാവുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞു .
വർഷങ്ങൾക്കുശേഷമാണ് തൃശൂരിൽ ഇത്രയധികം കഞ്ചാവ് ഒറ്റയടിക്കു പ്രതികൾ സഹിതം പിടികൂടുന്നത്. 20 വർഷത്തിനു മുകളിൽ ശിക്ഷ കിട്ടുന്ന കുറ്റമായിട്ടാണ് നിയമത്തിൽ ഇതു കണക്കാക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ എം.ജി. അനൂപ്കുമാർ, വി.എ. ഉമ്മർ, കെ.സി. അനന്തൻ, ഷാഡോ ടീം അംഗങ്ങളായ അബ്ദുൽ ജബ്ബാർ, നിധിൻ മാധവൻ, സ്മിബിൻ, ബിബിൻ ഭാസ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരിധരൻ, സന്തോഷ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടയിരുന്നു.
പ്രത്യേക സ്ഥലത്ത് എത്തുന്ന ആവശ്യക്കാർ ഇവരെ സമീപിച്ച് അടയാളം പറയുമ്പോൾ കഞ്ചാവ് കൈമാറും. പണമിടപാട് സംഘത്തലവൻ നേരിട്ടാണ് നടത്തുന്നത്. പല പ്രാവശ്യം കഞ്ചാവുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞു .
വർഷങ്ങൾക്കുശേഷമാണ് തൃശൂരിൽ ഇത്രയധികം കഞ്ചാവ് ഒറ്റയടിക്കു പ്രതികൾ സഹിതം പിടികൂടുന്നത്. 20 വർഷത്തിനു മുകളിൽ ശിക്ഷ കിട്ടുന്ന കുറ്റമായിട്ടാണ് നിയമത്തിൽ ഇതു കണക്കാക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ എം.ജി. അനൂപ്കുമാർ, വി.എ. ഉമ്മർ, കെ.സി. അനന്തൻ, ഷാഡോ ടീം അംഗങ്ങളായ അബ്ദുൽ ജബ്ബാർ, നിധിൻ മാധവൻ, സ്മിബിൻ, ബിബിൻ ഭാസ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരിധരൻ, സന്തോഷ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടയിരുന്നു.